Monday, October 27, 2014

പാത്രങ്ങള്‍

ദീപാവലി ആയതുകൊണ്ട് ബ്രേക്ക്ഫാസ്റ്റിന് അവല് നനച്ചതും നേന്ത്രന്‍ പുഴുങ്ങിയതും ആയിരുന്നു. എന്താണമ്മേ ഇന്നിങ്ങനെ എന്നു ചോദിക്കാന്‍ മെനക്കെട്ടില്ല. വേണേല്‍ തിന്നിട്ട് എണീറ്റ്‌ പോടാ എന്നെങ്ങാനും പറഞ്ഞാലോ. ആരോ രാവിലെ മൂഡ്‌ ഓഫ് ആക്കിയിട്ടുണ്ട്. വേറാര് പപ്പ തന്നെ. മിണ്ടാതിരുന്നു കഴിക്കുന്നതാവും ബുദ്ധി. ഞാന്‍ കഴിച്ചു തുടങ്ങി.
പരിചയമില്ലാത്ത പണിയായതുകൊണ്ട് ചവക്കല്‍ വായ്ക്ക് വേഗം മടുത്തു. മടുപ്പ് മാറ്റാനുള്ള ഒരു കൊറിക്കായി ഞാന്‍ ഡൈനിംഗ് ടേബിളില്‍ പരതി. അടുത്ത് പാങ്ങിന് ഒരു 'വനിത' തുറന്നു വച്ചിരിക്കുന്നു. ഇന്നിതാവട്ടെ കൊറി എന്ന് കരുതി നോക്കിയപ്പോള്‍ ഇന്‍ഫര്‍മേറ്റീവ് ആയ ഹെല്‍ത്തി കിച്ചണ്‍ പംക്തി ആണ് ഫോക്കസ്, 'അടുക്കളയിലെ പാത്രങ്ങള്‍'.
തിരക്ക് മൂലം ഈ ലക്കം വനിത വായന മിസ്സായ വീട്ടമ്മ ഡോക്ടര്‍മാര്‍ക്ക് വേണ്ടി അതില്‍ കണ്ട ചില പോയിന്‍റുകള്‍ പറയുന്നു. ചികിത്സയിലോ ശീലത്തിലോ വേണ്ടത്ര മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിച്ചേക്കും. ഇല്ലെങ്കില്‍ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഉപകരിക്കും.
മണ്‍കലത്തില്‍ പാകം ചെയ്‌താല്‍ പാത്രങ്ങളിലെ ചെറു സുഷിരങ്ങളിലൂടെ ചൂട് എല്ലായിടത്തും ഒരു പോലെ എത്തുന്നത് കൊണ്ട് പാകപ്രക്രിയ സാവധാനത്തില്‍ നടക്കുന്നു അതിനാല്‍ പോഷകമൂല്യം ആഹാരത്തിന് കൂടുതല്‍ ഉണ്ടാവും. കൂടാതെ മണ്ണിലെ ക്ഷാര ഗുണം ആഹാരത്തിന്‍റെ അമ്ലഗുണത്തെ നിര്‍വീര്യമാക്കി കൂടുതല്‍ രുചിയും ആസ്വാദ്യതയും നല്‍കുന്നു. മണ്‍കൂജയില്‍ വച്ചിരുന്നെടുത്ത വെള്ളവും, മോര് നേര്‍പ്പിച്ച് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട സംഭാരവും ഉദാഹരണം.
സ്ത്രീകളുടെ ഇടയിലുള്ള അയണ്‍ കുറവ് കൊണ്ടുണ്ടാകുന്ന വിളര്‍ച്ച പരിഹരിക്കാന്‍ പണ്ട് ഇരുമ്പ് പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉള്ളിലെത്തുന്നത് കരളിലും ഹൃദയത്തിലും ഇരുമ്പ് കൂടുതല്‍ അടിയുന്ന 'ഹീമോക്രോമാറ്റൊസിസ്' എന്ന അസുഖത്തെ ഉണ്ടാക്കും.
ഈയം പൂശിയ ചെമ്പ് പാത്രങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ചെമ്പിന്റെ അംശം അമിതമായി ഉള്ളിലെത്തി കരളിനും വൃക്കകള്‍ക്കും തകരാറുകളെ ഉണ്ടാക്കും.
അലൂമിനിയം പാത്രങ്ങളില്‍ പാകം ചെയ്ത അച്ചാര്‍, തക്കാളിക്കറികള്‍, വിനാഗിരി ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍, പുളിയിട്ട മീന്‍കറി ഇവ ഉപയോഗിക്കുന്നത് അലൂമിനിയത്തിന്റെ അംശം ഉള്ളിലെത്തി സ്മൃതിനാശ രോഗവും, വൃക്കാത്തകരാറും ഉണ്ടാക്കാന്‍ കാരണമാകും.
പോറല്‍ വീണതും കട്ടിയുള്ള ടെഫ്ലണ്‍ കോട്ടിംഗ് ഇല്ലാത്തതുമായ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ പാചകത്തിന് സുരക്ഷിതമല്ല. കട്ടിയുള്ള സ്റ്റീല്‍ പാത്രങ്ങളാണ് ഏറ്റവും മികച്ചത്.
പുരുഷന്മാരാണ് കൂടുതലും വനിതയുടെ വായനക്കാര്‍ എന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. അവരോട് രണ്ടു വാക്ക്. ഇത് നിങ്ങള്‍ ചിലപ്പോള്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത പേജ് ആണ്. മനസ്സിരുത്തി വായിക്കൂ. ചിലപ്പോള്‍ പ്രയോജനം ഉണ്ടാവും.

Wednesday, May 8, 2013

അങ്ങനെ 'ചുക്കി'ല്ലാത്ത കഷായവും

['11 നവംബര്‍ മാസത്തെ ആപ്ത മാഗസിനില്‍
ഡോ: സുബിന്‍ വൈദ്യമഠം എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

വാതവ്യധിയിലാണ് ഗുഗ്ഗുലുതിക്തകം വിവരിക്കുന്നതെങ്കിലും,
കുഷ്ടം, വാതരക്തം, വിസര്‍പ്പം തുടങ്ങിയ മറ്റു രോഗാവസ്ഥകളിലും,
ഇത് ഘൃതമായും കഷായമായും വികല്‍പ്പിച്ച് പ്രയോഗിക്കാം,
ഇതിലടങ്ങിയിട്ടുള്ള ചേര്, ഗുഗ്ഗുലു എന്നിവയുടെ
ശോധനത്തിലുള്ള പോരായ്മകള്‍ നിമിത്തമാണ്
പലപ്പോഴും രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കാണുന്നത്,
തീസതാചാര്യനാല്‍ രചിക്കപ്പെട്ടതും, അദ്ദേഹത്തിന്റെ പുത്രന്‍
ചന്ദ്രാദനാല്‍ വ്യാഖ്യാനിക്കപ്പെട്ടതുമായ ചികിത്സാകലികയില്‍
ചേരില്ലാത്തൊരു ഗുഗ്ഗുലുതിക്തകം വിവരിച്ചിട്ടുണ്ടെന്നു,
ഹേമാദ്രിയുടെ വ്യാഖ്യാനത്തില്‍ പറയുന്നുണ്ട്,
ചികിത്സാകലികയുടെ വ്രണ-ഭഗന്ദര-ഗണ്ടമാല-നാടീവ്രണ
പ്രകരണത്തിലാണിത് കണ്ടെത്തിയത്, ഇതിന്‍ പ്രകാരം
പഞ്ചതിക്തകങ്ങളായ കണ്ടകാരീ-ഗുളൂചീ-വാശാ-നിംബ-പടോലം
എന്നിവയുടെ ക്വാഥത്തില്‍ ത്രികടു-ത്രിഫല-ഗുഗ്ഗുലു കല്‍ക്കമാക്കി
ശുദ്ധമായ പശുവിന്‍ നെയ്യില്‍ ഗുഗ്ഗുലു തിക്തകം തയ്യാറാക്കണം,
ഇതിന് 'ലഘു' ഗുഗ്ഗുലുതിക്തകം എന്നാണ് ചന്ദ്രാദന്‍ പേര് നല്കിയിരിക്കുന്നത്,
കൂടാതെ കഷായം വക്കുന്നതിന് പഞ്ച തിക്തകങ്ങള്‍
ഓരോന്നും പത്തു പലം വീതം എടുക്കണമെന്നും,
അവ പത്തു ദ്രോണം വെള്ളത്തില്‍ കഷായം വച്ച്
നാലിലൊന്നാക്കി വറ്റിച്ച്, കല്‍ക്കമായി ചേര്‍ക്കേണ്ടുന്ന മരുന്നുകള്‍
ഓരോന്നും മൂന്നു കര്‍ഷം വീതവും, കൂടെ അഞ്ചു പലം
ഗുഗ്ഗുലുവും ചേര്‍ത്ത്, ഒരു പ്രസ്ഥം പശുവിന്‍ നെയ്യ്
കാച്ചിയെടുക്കാനുമാണ് ചന്ദ്രാദന്റെ  വിധി,
ഇതിനെ വ്രണരോപണമായിട്ടാണ്
അദ്ദേഹം പറഞ്ഞിരിക്കുന്നത്,

Monday, April 8, 2013

വഴിപാടിന് വേണ്ടി മാത്രം തല മൊട്ടയടിക്കുന്നവരേ, കല്ലു മഴയെ ചെറുക്കാന്‍ എന്തു പ്രതിരോധമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് !!!                                  

[സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ഒരു ലേഖനത്തിന്റെ സിനോപ്സിസ്]

'സെക്സോക്രസി' എന്ന തരത്തില്‍ ലൈംഗികത മലയാളിയുടെ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു, ചുറ്റുപാടും സെക്സിന്റെ അതിപ്രസരമായതോടെ, കിടപ്പ് മുറിയില്‍ അത് കുറയുകയും ചെയ്തു, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം തന്നെ, ജീവിതത്തിന്റെ തിരക്കുകളില്‍ മുങ്ങി പ്രണയവും ലൈംഗികതയും പിന്നാക്കം പോകുന്നത് ഏതാണ്ടെല്ലാവര്‍ക്കും അനുഭവവേദ്യമായ കാര്യം തന്നെയാണ്, ചടങ്ങായിട്ടു പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നവര്‍ക്കു പോലും, നോട്ടത്തിലും, ചിന്തയിലും, കാഴ്ചയിലുമൊക്കെയായി സെക്സ് കടന്നു വരുന്നത് താല്പര്യമുള്ള കാര്യവുമാണ്, വിവാഹത്തിന് മുന്‍പ് അവസരമില്ലാത്തതിനാലും, വിവാഹശേഷം സമയമില്ലാത്തതിനാലും ലൈംഗിക താല്പര്യങ്ങള്‍ അടക്കി നിര്‍ത്തിയിരിക്കുകയാണ് ഇന്നത്തെ മലയാളി എന്നു പറയാം, സെക്സായാലും ശരി മെയ്യനങ്ങിയുള്ള ഒരു പരിപാടിക്കും ഇല്ല എന്നതാണ് പൊതുവേയുള്ള നിലപാട്, ജോലിഭാരവും ജോലിസമയവും വര്‍ദ്ധിച്ച് ജീവിതത്തിന് തന്നെ തിരക്കു പിടിച്ച, ഓരോ വ്യക്തിയുടേയും ഓരോ ദിവസവും അവസാനിക്കുന്നത് മിക്കവാറും തളര്‍ച്ചയിലായിരിക്കും, പിന്നെയുള്ള കുറച്ചു സ്വകാര്യനിമിഷങ്ങള്‍ ടി വി യും കംപ്യൂട്ടറും പങ്കിട്ടെടുത്ത് രാത്രി വൈകി ഉറക്കറയിലേക്കെത്തുമെങ്കിലും, രാവിലേ നേരത്തേ ഉണര്‍ന്ന് ജോലിക്ക് പോകേണ്ടതു കൊണ്ടും, കുട്ടികളെ നേരത്തേ സ്കൂളില്‍ അയക്കേണ്ടതു കൊണ്ടും നേരത്തേ ഉണരേണ്ടിയും വരുന്നു, ലോകമെങ്ങുമുള്ള ദംപതികള്‍ ഉറക്കത്തില്‍ നിന്നും ഒരു പങ്കു കടമെടുത്താണ് ലൈംഗിക ബന്ധത്തിന് സാധാരണ സമയം കണ്ടെത്തിയിരുന്നത്, ഉറക്കം കുറഞ്ഞതോടെ അതിനും പറ്റാതായി, പക്ഷേ എല്ലാ തരത്തിലുള്ള പ്രേരണയും പ്രലോഭനവുമായി സെക്സ് ചുറ്റുപാടും നിറയുകയും ചെയ്യുന്നു, ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മടുപ്പില്‍ നിന്നുമൊക്കെയാണ്‌ അമിത മദ്യാസക്തിയും, വിവാഹേതര ബന്ധങ്ങളോടുള്ള താത്പര്യവും, അശ്ലീല ക്കാഴ്ച്ചകളോടുള്ള ഇഷ്ടവും, കാരണമറിയാത്ത മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്നത്, മുന്‍പ് 55 മുതല്‍ 60 വയസ്സ് വരെയുള്ള പുരുഷന്മാരിലാണ് ലൈംഗിക താല്പര്യം കുറഞ്ഞ് കണ്ടതെങ്കില്‍, ഇന്നത്‌ 40 മുതല്‍ 45 വയസ്സിലേക്ക് ചുരുങ്ങിയിട്ടുണ്ട്, 45 വയസ്സാവുന്നതോടെ ഒട്ടു മിക്ക പുരുഷന്മാരും ലൈംഗിക താല്പര്യം കുറഞ്ഞ്, മടുപ്പും വിരസതയുംകൊണ്ട്, മദ്യാസക്തി, അവിഹിതരതി, പെര്‍വേര്‍ഷന്‍ ഇവയ്ക്ക് ഇരയാകാനും, മനസ്സിന്റെ വാര്‍ധക്യം നേരത്തെ എത്തിച്ചേരാനും ഇടയാക്കുന്നു, മുന്‍പൊക്കെ18 മുതല്‍ 23 വയസ്സിനിടയില്‍ സ്ത്രീകളുടെ വിവാഹം നടന്നിരുന്നുവെങ്കില്‍, ഇന്നത്‌ 25 നും 30 നും ഇടയിലേക്ക് ഉയര്‍ന്നിട്ടുണ്ട്, രണ്ടു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് വളര്‍ത്തിയെടുക്കുന്ന കാലം കൂടി കഴിഞ്ഞാല്‍ ഏകദേശം 12 മുതല്‍ 15 വര്‍ഷം വരെ മാത്രമാണ് മികച്ച ലൈംഗിക ജീവിതം സ്ത്രീകളില്‍ സാധ്യമാകുന്നത്, ലൈംഗിക താല്പര്യം, ശേഷി ഇവ കുറയ്ക്കുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍, പൊണ്ണത്തടി, ഫാറ്റി ലിവര്‍, ഹൃദ്രോഗം, ഉത്കണ്ട തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണക്കാരാണ്, എത്ര ടെന്‍ഷനുള്ള സാഹചര്യമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന് സാധിക്കാറുണ്ട്, അതു പക്ഷേ മികച്ചൊരു ലൈംഗിക ബന്ധം ആവണമെന്നില്ല, ടെന്‍ഷന്‍ മോചനത്തിനുള്ള ഒരു വഴി എന്ന നിലയില്‍ വെറുമൊരു 'സ്രവിക്കലി'ലൂടെ ബന്ധം പൂര്‍ത്തിയാക്കി ഉറക്കത്തിനോ വിശ്രമത്തിനോ ആയിരിക്കും പുരുഷന് താല്പര്യം, ഇങ്ങനെ തന്‍കാര്യം നോക്കി പുരുഷന്‍ നടത്തുന്ന 'ക്ഷിപ്രവേഴ്ച' കൂടെക്കൂടെ ഉണ്ടാകുംപോള്‍ താന്‍ വെറുമൊരു ഉപകരണം മാത്രമാണെന്ന തോന്നല്‍ സ്ത്രീയുടെ മനസ്സില്‍ ശക്തിപ്പെടും, സ്ത്രീകള്‍ക്ക് പൊതുവേ ടെന്‍ഷനുള്ള മനസ്സോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാറില്ല, രാവിലെയുണ്ടാകുന്ന ചെറിയൊരു മൂഡ്‌ ഓഫ് പോലും കിടപ്പറ വരെ എത്താനുള്ള സാധ്യത, പുരുഷനെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്, പുരുഷന് ടെന്‍ഷനില്‍ നിന്നുള്ള രക്ഷാമാര്‍ഗമാണ് സെക്സെങ്കില്‍, സ്ത്രീക്ക് 'ടെന്‍ഷന്‍' സെക്സില്‍ നിന്നുള്ളോരു രക്ഷപ്പെടലായി മാറാനാണ് സാധ്യത, പുരുഷന് സെക്സ് ജീവിതത്തിലെ പലതിലൊരു കാര്യം മാത്രമാണെങ്കില്‍ സ്ത്രീക്കത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്, വഴക്കാളിയായ ഭാര്യയെ കിടപ്പറയില്‍ ചേര്‍ത്തു പിടിക്കാന്‍ പുരുഷന് കഴിഞ്ഞേക്കും, എന്നാല്‍ ജീവിതത്തില്‍ തനിക്കൊപ്പം നില്‍ക്കാത്ത ഭര്‍ത്താവിനെ കിടപ്പറയില്‍ ചേര്‍ത്ത് പിടിക്കാന്‍ സ്ത്രീക്ക് കഴിഞ്ഞെന്നു വരില്ല, പുരുഷന് ഭാര്യയില്‍ നിന്ന് കിട്ടുന്ന ലൈംഗികാനന്ദം നല്ലൊരു ദാംപത്യത്തിലേക്ക് വഴിയൊരുക്കുമെങ്കില്‍, സ്ത്രീക്ക് നേരെ മറിച്ച് നല്ലൊരു ദാംപത്യജീവിതം അനുഭവിക്കാനായെങ്കില്‍ മാത്രമേ മികച്ച ലൈംഗികത സാധ്യമാവൂ, ശാരീരികവും മാസസികവുമായ ഗുണങ്ങള്‍ നല്‍കുന്ന ഒരു സ്നേഹവ്യായാമം ആണ് ഹൃദ്യമായ ലൈംഗിക ബന്ധം, ഇരുപങ്കാളികള്‍ക്കും സെക്സിന്റെ കാര്യത്തില്‍ താത്പര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്, ഇത് അവര്‍ക്കിടക്ക് സംപൂര്‍ണ്ണ ഇടപഴകലുകള്‍ സാധ്യമാക്കുന്നു, ഇതിനായി അനാവശ്യമായ മസ്സിലുപിടുത്തങ്ങള്‍ ഒഴിവാക്കി, കുട്ടിത്തം നിറഞ്ഞ മനസ്സോടെ, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സമയം കണ്ടെത്തി ഭാര്യാഭര്‍ത്താക്കന്മാര്‍ ആഹ്ലാദകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, ഇത് വ്യായാമത്തിന്റെ സദ്‌ഫലങ്ങള്‍ നല്‍കും, അതോടൊപ്പം ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, എല്ലാ കോശങ്ങളിലേക്കുമുള്ള രക്ത പ്രവാഹം മെച്ചപ്പെടുത്തും, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍ എന്നിവ ഒരു പരിധി വരെ തടയും, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍ നിന്നും ചെറിയൊരു സംരക്ഷണവും നല്‍കും, ഹൃദ്യമായ ലൈംഗികബന്ധത്തിന്റെ ഫലമായുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഒഴിവാക്കി, ഉറക്കം സുഖകരമാക്കുന്നവയാണ്, കൂടാതെ വാതരോഗങ്ങള്‍, തലവേദന തുടങ്ങിയവ ഇല്ലാതാക്കുന്ന ഓക്സിടോക്സിനുകള്‍ ശരീരത്തിലെംപാടും സ്രവിക്കും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ടൈ-ഹൈഡ്രോ-എപി-ആണ്ട്രോസ്ടീറോണ്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കും, ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത് വഴി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു,

Friday, March 8, 2013

മൂത്ര പരീക്ഷ

[Urine analysis-restricted reading for doctors only]

1000-2000 ml urine ആണ് ശരീരം 24 മണിക്കൂറില്‍ പുറന്തള്ളുന്നത്, വെള്ളം എത്ര കുടിക്കുന്നു എന്നതിന് ആനുപാതികമായിട്ടായിരിക്കും urine output വ്യത്യാസപ്പെടുന്നത്, cold climate ല്‍ ഇത് കൂടുതലായും hot climate ല്‍ ഇത് കുറവായും കാണപ്പെടുന്നു, diabetes mellitus, എന്നിവയില്‍ കൂടുതലായും (polyuria), heart disease, kidney disease, shock എന്നിവയില്‍ കുറവായും ഇത് കാണപ്പെടുന്നു (oliguria), anuria എന്നത് urine output തീരെ കുറഞ്ഞോ ഇല്ലാതെയോ ഇരിക്കുന്ന അവസ്ഥയാണ്, kidney ക്ക് urine secrete ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് suppression.

Normal urine ന്‍റെ color, pale yellow/ amber ആണ്, urine output കൂടിയാല്‍ pale yellow ആയും, കുറഞ്ഞാല്‍ amber (deep yellow) ആയും urine കാണപ്പെടും, bile salt, bile pigments എന്നിവ urine ല്‍ ഉണ്ടെങ്കില്‍ green/ brownish yellow ആയും, urobilinogen ഉണ്ടെങ്കില്‍ reddish brown ആയും, fresh blood കൂടുതലായുണ്ടെങ്കില്‍ bright red ആയും, fresh blood കുറച്ചേ ഉള്ളൂ എങ്കില്‍ pink ആയും, blood pigments ആണ് ഉള്ളതെങ്കില്‍ smoky brown ആയും urine കാണപ്പെടും, filariasis ല്‍ milky white ആയി urine പോകുന്നതിന് chyluria എന്നു പറയും, pyridium tablets കഴിക്കുന്നവരുടെ urine, red color ലും കാണപ്പെടാറുണ്ട്, പൊതുവേ urine ല്‍ blood കാണപ്പെടുന്നതിനു haematuria എന്നു പറയുന്നു.

Normal urine ന്‍റെ odour, aromatic ആണ്, collect ചെയ്ത urine അല്‍പ നേരം തുറന്നു വച്ചാല്‍ അതിലുള്ള urea യുടെ bacterial decomposition നടന്ന് ammonia ഉണ്ടാകുന്നതു കൊണ്ട് strong ammonia smell ഉണ്ടായിരിക്കും, urine ലുള്ള ketone bodies (acetone, diacetic acid) ആണ് diabetes രോഗികളുടെ urine ന്‍റെ sweetish/ fruity smell നു കാരണം.

Normal urine ല്‍ deposits ഉണ്ടാവില്ല, transparency, clear ആയിരിക്കും, urine ല്‍ cloudy appearance രണ്ടു രീതിയില്‍ സംഭവിക്കാം, amorphous phosphate കൊണ്ടുണ്ടാകുന്നവ acetic acid ഒഴിച്ച് dilute ചെയ്‌താല്‍ മാറും, amorphous urates കൊണ്ടുണ്ടാകുന്നവ വെറുതേ heat ചെയ്‌താല്‍ മാറും, filter ചെയ്‌താല്‍ മാറുന്ന urine ന്‍റെ turbidity, pus cells കൊണ്ടാണ് ഉണ്ടാകുന്നത്, urine ല്‍ mucous deposits ഉണ്ടെങ്കില്‍ ഒഴുകി നടക്കുന്ന clouds ഉം, pus cells ഉണ്ടെങ്കില്‍ അടിയില്‍ sediment ചെയ്ത heavy clouds ഉം, stone ഉണ്ടെങ്കില്‍ fine sands ഉം, uric acid ഉണ്ടെങ്കില്‍ pepper grains പോലെയും sediments urine ല്‍ കാണപ്പെടും.

Normal urine ന്‍റെ average pH അല്പം acidic ആണ് (<7), plasma യിലും, extra cellular fluid ലും normal hydrogen ion concentration നിലനിര്‍ത്താനുള്ള kidney യുടെ കഴിവാണ്, pH കൊണ്ട് മനസ്സിലാക്കേണ്ടത്, urine ന്‍റെ pH 4.6 മുതല്‍ 8 വരെ വ്യത്യാസപ്പെട്ടിരിക്കും, പകലത്തേതിനേക്കാള്‍ രാത്രിയില്‍ pH, acidic ആയിരിക്കും, കൂടാതെ കുറച്ചു നേരം വച്ചിരുന്നെടുക്കുന്ന urine ന്‍റെ pH, ammonia യുടെ presence ഉള്ളത് കൊണ്ട് alkaline ഉം ആയിരിക്കും, അതു കൊണ്ട് pH നോക്കുന്നതിന് എപ്പോഴും fresh urine തന്നെ ഉപയോഗിക്കണം, cystitis ഉള്ള അവസ്ഥയില്‍ urine, alkaline ആയിരിക്കും,

Urine ന്‍റെ normal constituents 96% water, 2% urea, 2% [uric acid & urates (tissue metabolism ത്തിന്‍റെ byproducts) + creatinine + chlorides (diet ലെ sodium chloride, metabolism ത്തിന്‍റെ byproducts) + phosphates, sulphates & oxalates (vegetable food, metabolism ത്തിന്‍റെ byproducts)] എന്നിവയാണ്, kidney damage ല്‍ urine ല്‍ albumin കാണപ്പെടും (albuminuria), diabetes mellitus ല്‍ urine ല്‍ sugar കാണപ്പെടും, pregnancy യില്‍ renal threshold താഴ്ന്നാല്‍ urine ല്‍ sugar കാണപ്പെടും, normal renal threshold, 100 ml blood ന് 140-180 mg sugar ആണ്, urine ല്‍ sugar കാനപ്പെടുന്നതാണ് glycosuria, fat metabolism സാരിയായി നടന്നില്ലെങ്കില്‍ diabetes രോഗികളുടെ urine ല്‍ acetone കാണപ്പെടും, obstructive jaundice, haemolytic disease എന്നിവയില്‍ bile ഉം urine ല്‍ കാണപ്പെടാം.

Urine ന്‍റെ specific gravity കൊണ്ട് urine ലെ solute കളുടെ concentration നെ നിയന്ത്രിക്കാനുള്ള kidney യുടെ കഴിവിനെ മനസ്സിലാക്കണം, tubular damage സംഭവിക്കുമ്പോഴാണ് solute കളുടെ concentration സാധാരണ കുറയുന്നത്, urine ന്‍റെ specific gravity പരിശോധിക്കുന്നതിനു മുന്‍പ്, തുല്യ അളവിലുള്ള distilled water ന്‍റെ specific gravity, urinometer (special hydrometer) ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്തിരിക്കണം, distilled water ന്‍റെ specific gravity, 1.000 ആണ്, normal urine ന്റേത് 1.016-1.025 ഉം, very dilute ആയ urine 1.003 specific gravity കാണിക്കുമ്പോള്‍, highly concentrated ആയ urine 1.035 specific gravity കാണിക്കും, urine ലെ solute concentration കൂടുന്നതിനനുസരിച്ച് urinometer ഉയര്‍ന്നു വരും, ഒപ്പം specific gravity യുടെ value വും ഉയരും, ഇതു കൂടാതെ refractometer ഉപയോഗിച്ചും, reagent strip ഉപയോഗിച്ചും specific gravity കണ്ടു പിടിക്കാവുന്നതാണ്, ഉയര്‍ന്ന specific gravity സംഭവിക്കുന്നത്‌ hypoperfusion മൂലമാണ്, heart failure, dehydration, hepatic disorder, nephrosis എന്നീ അവസ്ഥകളില്‍ ഇതു സംഭവിക്കാം, താഴ്ന്ന specific gravity സംഭവിക്കുന്നത്‌ water നെ reabsorb ചെയ്ത് urine concentrate ചെയ്യാനുള്ള കഴിവില്ലായ്മ മൂലമാണ്, hypercalcaemia, hypokalemia, alkalosis, acute renal failure, pyelonephritis, glomerulo nephritis, diabetes insipidus എന്നീ അവസ്ഥകളില്‍ ഇതു സംഭവിക്കാം, random specimen ആണ് specific gravity test ന് സാധാരണ ഉപയോഗിക്കുന്നതെങ്കിലും, 12-24 മണിക്കൂര്‍ വരെ fluid intake ഒന്നും ഇല്ലാതെ എടുത്ത controlled specimen ഉപയോഗിക്കുമ്പോഴാണ് nest result കിട്ടുന്നത്, രോഗാവസ്ഥയില്‍ 1.001 തൊട്ട് 1.060 വരെ ഇതു വ്യത്യാസപ്പെടാം, diabetes mellitus ല്‍ sugar ഉള്ളത് കൊണ്ട് ഇതു വളരെ high ആയിരിക്കും.

പ്രധാനമായും 3 group of test കളാണ് urine analysis ല്‍ ഉള്ളത്, color, appearance, volume, pH, specific gravity, odour എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന physical examination group ഉം, albumin, sugar എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന routine chemical examination, acetone, bile salt, bile pigment എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന special chemical examination എന്നിവ ഉള്‍പ്പെടുന്ന രണ്ടാമത്തെ group ഉം, crystals, pus cells, cast, epithelial cell, RBC, AFB പോലുള്ള bacteria കള്‍ എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന microscopic examination ഉം.

താഴെപ്പറയുന്ന ഉപകരണങ്ങള്‍ അത്യാവശ്യമാണ്, test tube, test tube holder, spirit lamp, match box, kidney tray, rag pieces, albumin test ചെയ്യാനുള്ള acetic acid, nitric acid, sulphosalic acid, pH test ചെയ്യാനുള്ള red/ blue litmus paper, specific gravity test ചെയ്യാനുള്ള urinometer, sugar test ചെയ്യാനുള്ള benedict's solution, acetone test ചെയ്യാനുള്ള ammonium sulfate crystals, liquor ammonia, sodium nitro prusside crystals, bile pigment test ചെയ്യാനുള്ള tincture iodineന്‍റെ weak solution, bile salt test ചെയ്യാനുള്ള sulphur powder, volume അളക്കുന്നതിനുള്ള graduated 1 pint glass jar, urine, reagent എന്നിവ ഡ്രോപ്പുകളായി എടുക്കാനുള്ള pipette എന്നിവ.

Clean ആയുള്ള glass jar ല്‍ urine ഒഴിച്ച്, sunlight നു നേരെ പിടിച്ച് color, അതിലുള്ള sediments എന്നിവ പരിശോധിക്കാം, volume നോക്കുമ്പോള്‍ urine ന്‍റെ lower meniscus ല്‍ വരുന്ന അളവ് എടുക്കണം, urine ന്‍റെ smell, collect ചെയ്യുമ്പോഴേ കിട്ടും, litmus paper ന്‍റെ ഒരറ്റം urine ല്‍ dip ചെയ്ത് pH പരിശോധിക്കാം, blue litmus red ആയെങ്കില്‍ acidic ഉം, red litmus blue ആയെങ്കില്‍ alkaline ഉം ആയിരിക്കും urine, നിറവ്യത്യാസം ഇല്ലെങ്കില്‍ neutral ആയിരിക്കും, glass jar ന്‍റെ അടിയിലോ വശങ്ങളിലോ തട്ടാതെ വേണം urinometer float ചെയ്യിക്കാന്‍, urine ന്‍റെ lower meniscus ലുള്ള reading നോട്ട് ചെയ്യണം.

---

Urine specimen collect ചെയ്യുന്നതിന് 

Single urine specimen 

Genital area, clean ചെയ്ത്, sterile ആയിട്ടുള്ള urinal, kidney tray, container എന്നിവയിലേക്ക്, രാവിലെ ആദ്യം ഒഴിക്കുന്ന urine ന്‍റെ 100-120 ml ചെയ്യുന്നതാണിത്.

Midstream urine specimen

Culturing ന് ഉപയോഗിക്കേണ്ട urine ഇങ്ങനെയാണ് collect ചെയ്യേണ്ടത്, genital area, soap water ഉപയോഗിച്ചു കഴുകി, females, labia വിടര്‍ത്തിയും, males, foreskin പുറകോട്ടു മാറ്റിയും വേണം urine specimen collect ചെയ്യേണ്ടത്, ഇതിനായി ആദ്യം bed pan/ commode/ toilet എന്നിവയിലേക്ക് ആദ്യം കുറച്ചു urine ഒഴിച്ച്, ബാക്കി sterile container ല്‍ ശേഖരിക്കണം, specimen ആവശ്യത്തിന് ആയിക്കഴിഞ്ഞാല്‍ ബാക്കി bed pan/ commode/ toilet എന്നിവയിലേക്ക് തന്നെ ഒഴിക്കാം, urine ന്‍റെ ആദ്യത്തെ stream ല്‍ മൂത്ര നളികയിലുള്ള mucous, organisms എന്നിവ ഉണ്ടായിരിക്കും, ഇതൊഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്, unconscious ഉം menstruating ഉം ആയ രോഗികള്‍ക്ക് catheterization വേണ്ടി വന്നേക്കാം, catheter വഴി micro organism, urinary tract ല്‍ പ്രവേശിക്കാം എന്നുള്ളതു കൊണ്ട് catheterization കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

24 Hrs urine specimen

6 am ന് urine ഒഴിക്കുന്നത് collect ചെയ്തു കളയണം, അതിനു ശേഷം ആ ദിവസം ഒഴിക്കുന്ന മുഴുവന്‍ urine ഉം, പിറ്റേ ദിവസം 6 am ന് ഒഴിക്കുന്ന urine ഉം ഒന്നിച്ചു ചേര്‍ത്ത് എടുക്കുന്നതാണിത്, preservatives ആയി toluene, boric acid, concentrated hydrochloric acid, formalin, chloroform എന്നിവയും ചേര്‍ക്കാം.

unconscious patient, children എന്നിവരില്‍ males ല്‍ test tube, barrel, syringe, condom എന്നിവയില്‍ rubber tube ഘടിപ്പിച്ച് penis ല്‍ skin tape ഉപയോഗിച്ച് ഒട്ടിച്ചു വക്കുക, females ല്‍ വാവിസ്തൃതിയുള്ള container, funnel എന്നിവയില്‍ rubber tube ഘടിപ്പിച്ച് T bandage കൊണ്ട് vulva ക്ക് മുകളില്‍ ഉറപ്പിക്കുക, രണ്ടു rubber tube ന്റേയും അറ്റം urine specimen, collect ചെയ്യുന്നതിനുള്ള container ലേക്കിടുക.

---

Filter ചെയ്ത് pus cells നീക്കിയ urine, test tube ന്‍റെ മുക്കാല്‍ ഭാഗം നിറച്ച്, litmus വച്ച് pH നോക്കി urine alkaline ആണെങ്കില്‍, 1 drop acetic acid അതിലേക്കൊഴിച്ച് urine നെ ആദ്യം acidic ആക്കുക, urine ന്‍റെ upper 1/3rd ചൂടാക്കുമ്പോള്‍, urine ല്‍ phosphate ഓ albumin ഓ ഉണ്ടെങ്കില്‍ cloudiness കാണും, drop by drop ആയി acetic acid വീണ്ടും വീണ്ടും ഒഴിക്കുക, cloudiness മാറുന്നെങ്കില്‍ urine ലുള്ളത് phosphate ആണ്, അല്ലെങ്കില്‍ albumin ആയിരിക്കും urine ല്‍ ഉള്ളത്, normal urine ല്‍ albumin കാണാറില്ല, urine ന്‍റെ pH, highly acidic ഓ, highly alkaline ഓ ആണെങ്കില്‍ reading തെട്ടിപ്പോകാം, hot test നെക്കുറിച്ചാണ് ഇതു വരെ പറഞ്ഞത്, cold test ല്‍ test tube ലേക്ക് ആദ്യം ഒഴിക്കുന്നത് nitric acid ഓ, 3% sulpho salic acid ഓ ആണ്, പിന്നെ ഒഴിച്ചതിനു തുല്യം urine, test tube ന്‍റെ അരികിലൂടെ അകത്തേക്ക് അല്പാല്പമായി ഒഴിച്ച് കൊടുക്കുന്നു, albumin urine ല്‍ ഉണ്ടെങ്കില്‍ രണ്ടു fluid ഉം ചേരുന്നിടത്ത്‌ white precipitate കാണാം.

5ml benedict's solution, test tube ല്‍ എടുത്ത് heat ചെയ്തിട്ടും solution ന് color change ഇല്ല എന്നുറപ്പുവരുത്തുക, ഇതു benedict's solution ന്‍റെ purity test ആണ്, പിന്നെ pipette ഉപയോഗിച്ച് 8 drop, urine, test tube ലേക്കൊഴിക്കുക, നന്നായി കുലുക്കി വീണ്ടും ചൂടാക്കുക, തണുത്തതിനു ശേഷം fluid ന്‍റെ color ശ്രദ്ധിക്കുക, deposit ഇല്ലാത്ത blue liquid ആണെങ്കില്‍ urine ല്‍ sugar ഇല്ല എന്നും, deposit ഇല്ലാത്ത green liquid ആണെങ്കില്‍ 1% sugar ഉണ്ടെന്നും, yellow deposit ഉള്ള green liquid ആണെങ്കില്‍ 2% sugar ഉണ്ടെന്നും, orange deposit ഉള്ള colorless liquid ആണെങ്കില്‍ 3% sugar ഉണ്ടെന്നും, brick red liquid ആണെങ്കില്‍ 5% നും മുകളില്‍ sugar ഉണ്ടെന്നും മനസ്സിലാക്കണം. diastix, tes tape, clinistix എന്നീ strip കളില്‍ ഉള്ള reagent, urine ലെ glucose മായി പ്രതി പ്രവര്‍ത്തിച്ച്‌ color change ഉണ്ടാക്കും, ഇതിന് glucose oxidase test എന്നു പറയും, strip ലേക്ക് urine പാസ് ചെയ്യിക്കുകയോ, urine specimen ല്‍ strip dip ചെയ്യുകയോ ചെയ്യാം, ആദ്യത്തെ test കഴിഞ്ഞ് 1 glass വെള്ളം കുടിച്ച് 30-45 മിനിട്ടിനു ശേഷം വീണ്ടും ടെസ്റ്റ്‌ ആവര്‍ത്തിക്കാറുണ്ട്.

clinistix strip, urine ല്‍ 2 second, dip ചെയ്തിട്ട്, excess urine കുടഞ്ഞു കളഞ്ഞ്, 10 second ന് ശേഷം കാണുന്ന color, strip container ല്‍ ഉള്ള color chart മായി താരതമ്യം ചെയ്തു നോക്കണം, 10 second ന് ശേഷം കാണുന്ന color change സ്വീകരിക്കരുത്, diastix strip ലും urine specimen ല്‍ 2 second നേരം തന്നെയാണ് dip ചെയ്യേണ്ടത്, പക്ഷേ 30 second നേരം കഴിഞ്ഞുള്ള color change ആണു നോട്ട് ചെയ്യേണ്ടത്, tes tape strip ന്‍റെ ആകെയുള്ള 1.5" (3.8cm) നീളത്തില്‍ 0.25" (0.6cm) ആണ് urine ല്‍ dip ചെയ്യേണ്ടത്, 2 second തന്നെയാണ് ഇവിടെയും, പക്ഷേ 60 second കഴിഞ്ഞുള്ള color change ആണ് നോട്ട് ചെയ്യേണ്ടത്.

urine ലെ acetone presence കണ്ടു പിടിക്കാന്‍ rothera's test ആണുപയോഗിക്കുന്നത്, ചെറിയൊരു test tube ല്‍ 2 cm depth ല്‍, ammonium sulphate crystals നിറക്കുക, അതിന് തുല്യം urine ഉം, sodium nitroprusside ന്‍റെ 1 crystal ഉം അതിലിടണം, cork കൊണ്ട് test tube അടച്ച് shake ചെയ്ത്, വസങ്ങളിലൂടെ liquor ammonia അകത്തേക്ക് ഒഴിച്ച് കൊടുക്കുക, urine ല്‍ acetone ഉണ്ടെങ്കില്‍, urine ന്റേയും ammonia യുടേയും junction ല്‍ permanganate purple നിറത്തിലുള്ള ring കാണാം, ketostix strip, second voided urine ന്‍റെ midstream ലാണ് dip ചെയ്യേണ്ടത്, 15 second കഴിഞ്ഞുള്ള color change നോട്ട് ചെയ്യുക, keto diastix strip, urine ല്‍ dip ചെയ്ത് വേഗം മാറ്റുക, 15 second ന് ശേഷമുള്ള color change നോട്ട് ചെയ്യുക, strip, reagent എന്നിവ cool, dry സ്ഥലത്ത് 80 degree Fahrenheit/ 30degree Celsius ല്‍ സൂക്ഷിക്കണം, refrigerate ചെയ്യരുത്, container, air tight ആയി close ചെയ്യണം, discolored ഉം, outdated ഉം ആയ strip കള്‍ ഉപയോഗിക്കരുത്.

Bile salt test (Hey's test) ചെയ്യാന്‍ test tube ല്‍ പകുതി urine specimen എടുത്ത് അതില്‍ sulphur powder വിതറിയിടുക, powder താഴ്ന്നു പോകുന്നുണ്ടെങ്കില്‍ urine ല്‍ bile salt ഉണ്ടെന്നു മനസ്സിലാക്കാം, കാരണം bile salt, urine ന്‍റെ surface tension കുറയ്ക്കും, bile pigment നുള്ള test (Smith's test) ചെയ്യാന്‍ test tube ന്‍റെ മുക്കാല്‍ ഭാഗം urine specimen എടുത്ത്, weak tincture iodine solution വസങ്ങളിലൂടെ അകത്തെക്കൊഴിക്കുക, urine ല്‍ bile pigments ഉണ്ടെങ്കില്‍ രണ്ടു liquid ന്റേയും junction ല്‍ green color ഉണ്ടാകും.
---

Friday, February 15, 2013

സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ !!!


[ചികിത്സക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയില്‍, സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ യാസിര്‍ ഫയാസ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വക്കുന്നു]

അരക്ക് കീഴ്പോട്ട് തളര്‍ന്ന ശരീരവുമായി, വീല്‍ചെയറിലിരിക്കുന്ന ഈ അന്പത്തിയെട്ടുകാരനെ തിരിച്ചറിയാത്ത മലയാളി ഉണ്ടാവില്ല, എം എല്‍ എ, എഴുത്തുകാരന്‍, നോവലിസ്റ്റ്, പ്രഭാഷകന്‍, പ്രകൃതി ചികിത്സയുടെ പ്രചാരകന്‍ എന്നിങ്ങനെ, ഒരു കത്തിമുനക്കും കീഴടക്കാനാവാത്ത വിപ്ലവ വീര്യവുമായി, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി, ബ്രിട്ടോ ഇന്നും നമുക്കിടയിലുണ്ട്, 29 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1983 ഒക്ടോബര്‍ 14 ന്റെ പകലില്‍, എറണാകുളം ജനറലാശുപത്രിയുടെ ഇടനാഴിയില്‍ വച്ച് തന്റെ ഹൃദയവും, കരളും, ശ്വാസ കോശവും, നട്ടെല്ലും തുളച്ച് നാലു വട്ടം കത്തിമുന ആഴ്ന്നിറങ്ങിയപ്പോളും, എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഐ സി യു മുറിയില്‍ മരണം വൈകില്ലെന്ന് ഡോക്ടര്‍മാര്‍ സഹതപിച്ചപ്പോഴും, യൌവനത്തിന്റെ ചോര തിളയ്ക്കുന്ന കാലത്ത്, രക്തം ചിന്തി വീണു പോയ ബ്രിട്ടോ, മരണത്തിനോടു പോലും തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല,

ദിവസം മുഴുവനും വേദന തിന്നും, രാത്രികളുടെ ഉറക്കമില്ലായ്മയില്‍ ചോര ചുമച്ചു തുപ്പിയും, മൂത്രം എപ്പോഴും ഇറ്റു വീണും, നട്ടെല്ലിലും വയറിലുമായി ചുരുങ്ങിയ കാലം കൊണ്ടു സംപാദിച്ച ഒരുപാടു തുന്നിക്കെട്ടലുകളുമായി, അലോപതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ പല സംപ്രദായങ്ങളിലൂടെ നീണ്ടു പത്തു വര്‍ഷത്തെ ആശുപത്രി വാസം, എല്ലാം കടന്ന് മരണ തീരത്തു നിന്ന് തിരിച്ചെത്തിയ ബ്രിട്ടോക്ക് ഒടുവില്‍ ജീവതാളമായത് പ്രകൃതിചികിത്സയാണ്, '89 ല്‍ ഹൃദയത്തിലെയും കരളിലേയും മുറിവുകളുണങ്ങിയിട്ടും, അരക്ക് കീഴ്പ്പോട്ട് ചലന ശേഷി നഷ്ടമായി, വിട്ടു മാറാത്ത പനിയും, സഹിക്കാനാവാത്ത ശരീര വേദനയും, ദേഹം മൊത്തമുള്ള നീര്‍ക്കെട്ടും കൂടപ്പിറപ്പായി, മുറിവ് കരിയാനുള്ള അലോപതി മരുന്നുകളുടെ കൂടെ ഇറച്ചിയും മീനും മുട്ടയും ധാരാളം കഴിച്ചതു കൊണ്ട്, വണ്ണം കൂടി മല ശോധന ഇല്ലാതായി, കാഴ്ചയും മങ്ങിത്തുടങ്ങി, ഇടക്കൊരിക്കല്‍ ഒരു വലിയ പനി വന്നതിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി മരുന്ന് കഴിച്ചതോടെ, ശരീരം മുഴുവന്‍ ചുവന്നു തടിച്ചു, പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരം വേലിച്ചീര ജ്യൂസ് കുടിച്ചാണ്  അലര്‍ജി മാറിയത്, ജേക്കബ് വടക്കഞ്ചേരിയോടു ബ്രിട്ടോ പിന്നീട് ആവശ്യപ്പെട്ടത്‌ തനിക്ക് ചികിത്സ തുടങ്ങുങ്ങണമെന്നാണ്, അതിനു മുന്‍പ് ചെറിയൊരു സാവകാശവും ചോദിച്ചു, ഇറച്ചിയും, മീനും മുട്ടയും സമൃദ്ധമായി കഴിക്കുന്ന കുടുംബത്തിലെ അംഗമായതു കൊണ്ട് അവയെല്ലാം കഴിച്ചു ആഗ്രഹ പൂര്‍ത്തി വന്നതിനു ശേഷം ചികിത്സ തുടങ്ങാന്‍,

ആദ്യത്തെ രണ്ടു ദിവസം പിന്നെ ഉപവാസമായിരുന്നു, ഇറച്ചി, പാല്‍, മുട്ട, മീന്‍, മസാലക്കൂട്ടുകള്‍, മൈദാ, ഡാല്‍ഡ, ചായ, കാപ്പി, പഞ്ചസാര, അലോപതി മരുന്നുകള്‍ എല്ലാം ഒഴിവാക്കപ്പെട്ടു, വേവിച്ച ഭക്ഷണം ഒരു നേരമായി, ബാക്കി രണ്ടു നേരവും പഴങ്ങളും പച്ചക്കറികളും മാത്രം, അലൂമിനിയം പാത്രങ്ങളിലുള്ള പാചകവും ഉപേക്ഷിച്ചു, തവിടുകളയാത്ത അരി വേവിച്ചു വറ്റിച്ചാണ്‌ ചോറുണ്ടാക്കിയത്, എല്ലാ മാസവും രണ്ടു ദിവസത്തോളം ഉപവസിച്ചു, ഏകദേശം ഒരു വര്‍ഷം കൊണ്ട് പനിയും നീര്‍ക്കെട്ടും മാറി, വണ്ണം കുറഞ്ഞ് മലശോധനയും, കാഴ്ചയും ശരിയായി, ചികിത്സ തുടങ്ങുംപോള്‍ വിചാരിച്ച പോലെ അസുഖം മാറിക്കഴിഞ്ഞ് പഴയ ജീവിത ശൈലിയിലേക്ക് പോകാന്‍ പക്ഷേ ബ്രിട്ടോക്ക് മനസ്സു വന്നില്ല, പ്രകൃതി ചികിത്സയുടെ ഫലങ്ങള്‍ അനുഭവ വേദ്യമായപ്പോള്‍, അതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലക്ഷ്മണ ശര്‍മ്മയുടെയും, സി ആര്‍ ആര്‍ വര്‍മ്മയുടെയും പുസ്തകങ്ങള്‍ വായിച്ച് ആഴത്തിലുള്ള അറിവ് സംപാദിക്കുകയാണ് ബ്രിട്ടോ പിന്നെ ചെയ്തത്, സി ആര്‍ ആര്‍ വര്‍മ്മയുടെ മരണ വിവരമറിഞ്ഞ് 'തിരുമുല്പാട്' പറഞ്ഞ വാക്കുകള്‍, "ഒരു ചങ്ങല പൊട്ടുന്നത് അതിന്റെ മുഴുവന്‍ കണ്ണികളും പോട്ടിയിട്ടല്ല, എവിടെയെങ്കിലും ഒരു കണ്ണിയാണ് പൊട്ടുന്നത്, പക്ഷേ പ്രകൃതി ചികിത്സയുടെ കൂടുതല്‍ ആഴങ്ങളിലേക്ക് പറന്നിറങ്ങാന്‍ ബ്രിട്ടോക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു, തിരുവനന്തപുരം ഭവാനി നേഴ്സിംഗ് ഹോമിലെ ഡോ: മോഹന്‍ ലാലിന്റെ ആയുര്‍വേദവും പ്രകൃതി ചികിത്സയും കൂട്ടിയിണക്കിയുള്ള ചികിത്സകള്‍ക്കൊടുവിലാണ് 'കാലിപര്‍' ഉപേക്ഷിക്കാനും വാക്കറില്‍ നടക്കാനും ബ്രിട്ടോക്കു കഴിഞ്ഞത്, ഇത് വരെയുള്ള കാലത്തിനിടക്ക് വന്ന വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്ക് നാച്ചുറോപതി തന്നെയാണ് ചെയ്തത്, ചിലപ്പോള്‍ പച്ച മരുന്നോ, ഹോമിയോ മരുന്നോ കൂടെ പരീക്ഷിക്കും, പ്രകിതി ചികിത്സാ പ്രകാരം തന്നെയാണ് ദിനചര്യയും, രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കു എഴുന്നേല്‍ക്കും, അര മണിക്കൂര്‍ യോഗ അല്ലെങ്കില്‍ ബുദ്ധിസ്റ്റ് മെഡിട്ടേഷന്‍, പിന്നെ ഫിസിയോതെറാപ്പിയും, വാക്കറില്‍ കുറച്ചു നേരത്തെ നടപ്പും, രാവിലെയും വൈകിട്ടും വാഴപ്പഴം, ചക്ക, ഓറഞ്ച്, പേരക്ക പോലുള്ള പഴങ്ങള്‍, ചായക്കും കാപ്പിക്കും പകരം തേന്‍ വെള്ളം, ഉച്ചക്ക് ചോറും, സാലഡ്, അവിയല്‍, തോരന്‍, ചമ്മന്തി അങ്ങനെ എന്തെങ്കിലും, പത്തു മണിയോടെ ഉറങ്ങും, ഉപ്പും, പുളിയും എരിവും ഒക്കെ കുറച്ചാണ് പാചകം, പച്ച മുളകിന്റെ അരി കളഞ്ഞും, ധാന്യങ്ങള്‍ മുളപ്പിച്ചും ഉപയോഗിക്കും, തിളപ്പിച്ചാറിയ വെള്ളം കുടിക്കാറില്ല, പകരം രണ്ടു ദിവസം കൂജയില്‍ തുണി മൂടി, കെട്ടി വച്ച പച്ച വെള്ളം സൂര്യപ്രകാശം കൊള്ളിച്ച് ശുദ്ധിയാക്കിയത്തിനു ശേഷമോ, മുച്ചട്ടി അരിപ്പ ഉപയോഗിച്ച് അരിച്ചതിനു ശേഷമോ ഉപയോഗിക്കും, പതിവില്ലാതെ ഒരിക്കല്‍ മീന്‍ കഴിച്ചപ്പോള്‍ പൃഷ്ഠ ഭാഗത്ത്‌ ഒരു തടിപ്പു വന്നു, അന്ന് ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശ പ്രകാരം ഗോതംപു പൊടി കുഴച്ച് ഒരു രൂപ വട്ടത്തില്‍ ചുട്ടു കരിച്ച്  കഴിച്ചു, വൈകുന്നേരത്തോടെ സുഖപ്പെട്ടു, പിന്നെ ഒരിക്കല്‍ വിശ്രമമില്ലായ്മ കൊണ്ട് 21 ദിവസത്തോളം പനിച്ചു, ഉപവാസം കൊണ്ടാണ് അന്ന് പനി മാറിയത്, കൊച്ചിയുടെ അന്തരീക്ഷവും വായുവും പരിക്കേറ്റ ബ്രിട്ടോയുടെ ശ്വാസകോശത്തെ ആലോസരപ്പെടുത്താറുണ്ട്, ഇടുക്കിയിലെ മാങ്കുളത്തെ വീട്ടില്‍ ഇടയ്ക്കിടെ പോയി, മലനാടിന്റെ സ്വച്ഛന്ദ സുന്ദരമായ പ്രകൃതിയില്‍ കുറച്ചു ദിവസം താമസിക്കുന്നതാണ് ഇതിനൊരു ആശ്വാസം,

പ്രകൃതിജീവനത്തിലൂടെ തനിക്ക് ലഭിച്ചത്, ലോകാരോഗ്യ സംഘടനയും അഷ്ടാംഗഹൃദയവും ഒരേ സ്വരത്തില്‍ നിര്‍വചിക്കുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും സ്വാസ്ത്യമാണെന്ന്, ബ്രിട്ടോ സാക്ഷ്യപ്പെടുത്തുന്നു, അലോപതി ചികിത്സയില്‍ ഈ സ്വാസ്ഥ്യം കിട്ടണമെന്നില്ല, ചിലപ്പോള്‍ രോഗം മാറിയതായിതായിപ്പോലും തോന്നില്ല, ചികിത്സ എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്, അത് തിരഞ്ഞെടുക്കുന്നതിന്, ഒരു സംപ്രദായവും ആരേയും നിര്‍ബന്ധിക്കന്നത് ശരിയല്ല, ചികിത്സയുടെ പേരില്‍ ഇന്നെവിടെയും കച്ചവടമാണ് നടക്കുന്നത്, ആശുപത്രികള്‍ കൂടുന്നതിനനുസരിച്ച് രോഗം കുറയുകയല്ല, മറിച്ച് മരണ ഭീതി കൂടുകയാണ് ആളുകളുടെ ഇടയില്‍, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്നയാളാണ് ഞാന്‍, വളരെ ഭയാനകവും വേദനാജനകവുമായ ഒന്നായിട്ടാണ് മരണത്തെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ അത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്, കാരണം മരണം അങ്ങനെയൊന്നുമല്ല, ജനിച്ച എല്ലാവരും മരിക്കും, പക്ഷേ മരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്, ഈ ഭയം 'ടാപ്പ്' ചെയ്താണ് ആശുപത്രികള്‍ പണം കൊയ്യുന്നത്, നമുക്ക് നമ്മുടെ ശരീരത്തെ സ്വാസ്ത്യപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയണം, അത് പ്രകൃതി ജീവനത്തിലൂടെ അനായാസം കഴിയും, 80 ശതമാനം ശാരീരിക വൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, വീല്‍ ചെയറില്‍ കേരളം മുഴുവനും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകുന്ന ഈ സാധാരണക്കാരന്, താന്‍ 20 ശതമാനം 'ഏബിള്‍' ആണെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം, അതു കൊണ്ടു തന്നെയാണ് 'സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ' എന്ന മനുഷ്യന്‍ ഒരു 'പ്രതിഭാസ'മായി എനിക്ക് തോന്നിയത്,,

റുഡോള്‍ഫ് സ്ടീനറുടെ വിദ്യാഭ്യാസ ദര്‍ശനം രസകരമാണ്, 'ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നന്നായിട്ട് കൈകാര്യം ചെയ്‌താല്‍ നല്ല സംഗീതം പൊഴിക്കുന്ന ഓരോ സംഗീതോപകരണമാണ്', ഓരോ മാതാപിതാക്കന്മാരുടെയും ജീവിത സാഫല്യമായി ഉണ്ടാകുന്ന ഓരോ കുഞ്ഞിന്റേയും പരിപാലനം, പലപ്പോഴും ശാരീരിക വളര്‍ച്ചയെ കടന്ന് അതിനപ്പുറം പോകാറില്ല എന്നതാണ് വാസ്തവം, ശാരീരിക വളര്‍ച്ചയോടൊപ്പം ശരിയായ മാനസിക വളര്‍ച്ച കൂടിയുണ്ടെങ്കിലേ കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കൂ, സരീരികാരോഗ്യം പോലെ കുടുംബാന്തരീക്ഷവും കുട്ടിയുടെ മാനസിക വളര്‍ച്ചയെ സ്വാധേന്നിക്കും, ചെറു പ്രായത്തില്‍ ആണ്‍ പെന്‍ കുഞ്ഞുങ്ങളുടെ ബൌധിക മാനസിക വളര്‍ച്ചയില്‍ വലിയ വ്യത്യാസങ്ങളില്ല, എന്നാല്‍ അവരോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമീപനത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്, പെന്‍ കുട്ടിയേക്കാള്‍ ആണ് കുട്ടികള്‍ക്ക് പരിഗണന കൂടുതല്‍ നല്‍കി വരുന്നതായാണ് കണ്ടു വരുന്നത്, പെന്‍ കുഞ്ഞും ആണ്‍ കുഞ്ഞും എങ്ങനെയോകെ പെരുമാറണം എന്നുള്ള ധാരണ കുട്ടികളില്‍ രൂപപ്പെടുന്നതും കുടുന്ബതില്‍ നിന്നാണ്, അത് കൊണ്ടാണ് പലപ്പോഴും ആണ്‍ പെന്‍ വാര്‍പ്പ് മാത്രികകലായി കുട്ടികള്‍ രൂപപ്പെടുന്നത്, തുല്യ പരിഗണന ലഭിക്കാതെ വളരുന്ന പെന്‍ കുട്ടികളുടെ മാനസിക ആരോഗ്യവും വളര്‍ച്ചയും പ്രതികൂലമായി ബാധിച്ചിരിക്കും, മസ്തിഷ്കത്തിന്റെ വളര്‍ച്ച കൂടുതല്‍ നടക്കുന്നത് ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളിലാണ്, പിന്നെ ആര് വയസ്സ് വരെ മുന്‍കാലത്തെ അത്ര വേഗമുണ്ടാവില്ല, പിന്നീട് കൌമാരം എത്തുന്നത്‌ വരെ ഇത് വളരും, പക്ഷെ വേഗത കുറവായിരിക്കും എന്ന് മാത്രം, ജന്മനാ ബൌധിക സെഷിക്കുരവുള്ള കുട്ടികളെ ഈ കാലയളവില്‍ അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നുണ്ട്, കൂടുതലും പുറം ലോകവുമായി ഇടപഴകാനുള്ള സാഹചര്യം ആണ് ഒരുക്കേണ്ടത്, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും, ഉറക്കം നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്, ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണ നിലവാരവും പ്രധാനമാണ്, ഉണര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന സിഗ്നലുകളെ മസ്തിഷ്കത്തിന്റെ വികാസത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത് ഉറക്കത്തിലാണ്, അഞ്ചു മുതല്‍ ആര് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ പത്തു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, ഉറക്കക്കുറവ് സ്ഥിരമായിട്ടുണ്ടായാല്‍, ശ്രദ്ധക്കുറവു, ഓര്‍മ്മക്കുറവു, പഠന വൈകല്യം, ദഹന പ്രശ്നങ്ങള്‍ എന്നിവ  ഉണ്ടാകും, മസ്തിഷ്ക വളര്‍ച്ചക്ക് വേണ്ട മറ്റൊരു ഘടകമാണ് യാന്‍, സിങ്ക്, മിനറല്‍സ്, മൈക്രോ നുതൃഎന്റ്സ്, ഒമേഗ ൩ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം, പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പഠന, പെരുമാറ്റ വൈകല്യങ്ങള്‍, ഓര്‍മ്മക്കുറവു ഇവയൊക്കെ സാധാരണമാണ്, നാരുകള്‍ കുറവായ ഭക്ഷണം കൊണ്ട് മലബന്ധം കുട്ടികളില്‍ കാണാറുണ്ട്‌, വിളര്‍ച്ചയും കൂടെ കാണും, എന്നാല്‍ സാബ്‌ ക്ലിനിക്കല്‍ ആയിട്ടേ ഇവ കേരളത്തില്‍ കണ്ടു വരുന്നുള്ളൂ, സമീകൃതമായ പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കിടാതതാണ് ഇതിനു കാരണം, ഇത് ക്രമേണ ഇര്രിടബിളിടി, അമിത ദേഷ്യം തുടങ്ങിയവയ്ക്കും വഴി വക്കാം, മസ്തിഷ്കത്തിന്റെ വളര്‍ച്ചയില്‍ വിശ്രമവും പ്രധാനമാണ്,കളിക്കാനോ വിശ്രമൈക്കാണോ ഇടയില്ലാത്ത വിധം കുട്ടികളുടെ ശേദ്യൂല്‍ ക്രമീകരിക്കരുത്, ഇത് മാനസിക സംമാര്‍ദ്ട്നഗ്ലാക്കും, പ്രസ്നങ്ങള്‍ക്കും വഴി വക്കും, ദിവസവും ഒന്ന് രണ്ടു മനിക്കൊരെന്കിലുമ്മ കുട്ടികള്‍ കളിചിരിക്കണം, ഇപ്പോള്‍ കൂടുതലായി കുട്ടികളില്‍ കണ്ടു വരുന്ന ജീവകം ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രിക്കെട്സ് ഉത്തടയാന്‍ ഇത് വഴി കഴിയും, കുട്ടികളിലെ മാനസിക പ്രസ്നാഗല്‍ പൊതുവേ മൂന്നു തരമാനുള്ളത്, ഓ സി ഡി, എ ഡി എച് ഡി, കോണ്ടാക്റ്റ് ദിസോര്ടെര്‍ എന്നെ പെരുമാറ്റ പ്രസങ്ങളും, ഉത്കണ്ട,
വിഷാദം തുടങ്ങിയ വൈകാരിക പ്രസനങ്ങളും, പഠന വൈകല്യം, ഓട്ടിസം, ബൌധിക ശേഷിക്കുറവു തുടങ്ങിയ മസ്തിഷ്ക വികാസ പ്രസനഗലുമാണ് അവ, ഇതൊക്കെ ജന്മനാലുന്ദാകാമെന്കിലുമ് സാഹച്ചീര്യങ്ങള്‍ സ്പ്രതികൂലമാവുംപോഴാനു അവ സന്കീര്ന്നമാകുന്നത്,

ഒരു പുരുഷന്റെ മുഖം അവന്റെ ആത്മ കഥയാണെങ്കില്‍, സ്ത്രീയുടെ മുഖം ഒരു കാല്‍പനിക കഥയാണ് എന്ന് പറഞ്ഞത് ഓസ്കാര്‍ വൈല്‍ഡ് ആണ്, ആധുനിക മലയാളി യുവതി ബോള്‍ഡ് ആന്‍ഡ്‌ ബയൂടിഫുല്‍ ആണ്, പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് യുവതികളുടെ മനസ്സ്, കുറേക്കൂടി സ്ഥിരതയാര്‍ന്നതാണ്, തീര്മുനാങ്ങലെടുക്കുന്നതിലും, അതില്‍ ഉറച്ചു നില്‍ക്കുന്നതിലും, തുറന്നു അഭിപ്രായം പറയുന്നതിലും ചാഞ്ചാടുന്നവരല്ല അവര്‍, മാറിയ ജീവിത സാഹചര്യങ്ങളും മാറാത്ത സാമൂഹിക ബോധവുമാണ് യുവതികളെ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുത്തുന്നത്, പെണ്‍കുട്ടികള്‍ക്ക് യുവത്വം എന്നത് കൌമാരത്തില്‍ നിന്നുള്ള ഒരു റിലീഫ് കാലമാണ്, വ്യക്തിത്വത്തിന്റെ എല്ലാ കഴിവുകളും പരമാവധി ഉപയോഗിക്കപ്പെടുന്നതും യുവത്വതിലാണ്, ഈ ഉത്സാഹം വിവാഹം വരെയുള്ള കാലമെങ്കിലും നിലനില്‍ക്കും, വിദ്യാസമ്പന്നരായ ഒട്ടു മിക്ക സ്ത്രീകളും ഇന്ന് ജോലിക്ക് പോകുന്നുണ്ട്, സ്ത്രീകള്‍ക്ക് ജോലി ഇന്ന് ഓര്‍ അനിവാര്യതയാണ്, ജോലി സ്ഥലത്തും വീട്ടിലുമോക്കെയായി ചെയ്യേണ്ടി വരുന്ന മള്‍ട്ടിപ്പിള്‍ റോള്‍ കാരണം സ്ത്രീകള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ട്, ജോലിക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ കുടുംബത്തിന്റെ താളം തെറ്റും, കുടുംബത്തിനു കൂടുതല്‍ കൊടുത്താല്‍ ജോലിക്ക് പ്രശ്നമാകും എന്നാ അവസ്ഥ, ആണ് കുടുംബങ്ങലായതിനാല്‍ വീട്ടിലും സഹായത്തിനു ആളെ കിട്ടാത്ത അവസ്ഥ, വീട്ടിലും ജോലി സ്ഥലത്തും ഒരേ പോലെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ മുന്‍ ഗണനാ  ക്രമം സൂക്ഷി ക്കാന്‍ കഴിയാതെ വരും, ഇത് ഓഫീസിലും വീട്ടിലും പ്രസ്നാങ്ങലുണ്ടാക്കി സ്ത്രീകളെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുതുകയും ചെയ്യും, ജോലിയും വീട്ടു കാര്യങ്ങളും ഒരുമിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ അത്യാവശ്യമാണ്, പുരുഷനെ അപേക്ഷിച്ച്  പ്രശ്നങ്ങള്‍ പങ്കു വക്കാനും ഉചിതമായ് മാര്‍ഗം കണ്ടു പിടിക്കാനും വ്യക്തിബന്ധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നവരാണ് സ്ത്രീകള്‍, അത് കൊണ്ട് തന്നെ അവര്‍ വ്യക്തി ബന്ധങ്ങളെ കൂടുതല്‍ സക്തമായി സൂക്ഷിക്കുന്നുമുണ്ട്, ബന്ധങ്ങള്‍ തകരുമ്പോള്‍ അത് കൊണ്ട് തന്നെ സ്ത്രീകലെയായിരിക്കും അത് കൂടുതല്‍ ബാധിക്കുന്നതും, യുവത്വത്തില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി വിവാഹമാണ്, ദാമ്പത്യവും വിവാഹവും പല തരാം ഇണങ്ങി ചേരലുകള്‍ ആവസ്യപ്പെടുന്നുണ്ട്, കാരണം വിവാഹിതയാകുന്ന സ്ത്രീക്ക് ഒരേ സമയം ഒന്നിലധികം റോളുകള്‍ കൈ കാര്യം ചെയ്യേണ്ടി വരുന്നു, അതും  അപരിചിതമായ സഹാച്ച്ര്യങ്ങലുള്ള മറ്റൊരു വീട്ടില്‍, അവരോടെല്ലാവരോടും അവള്‍ക്കു ഇണങ്ങി ചെരെണ്ടാതുണ്ട്, ചിലരെ സന്തോഷിപ്പിക്കേണ്ടി വരും, ചിലരോട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിയും വരും, ഇതിനു പെന്‍ കുട്ടി നല്ല മനസികാവസ്തയുല്ലവല്‍ ആയിരിക്കണം, വെല്ലു വിളികള്‍ നേരിട്ട് ഈ റോളുകള്‍ സമര്‍ത്ഥമായി ഒരു സ്ത്രീ കൈ കാര്യം ചെയാനായെങ്കില്‍ അവള്‍ക്കു പിന്നീട് വരുന്ന പരീക്ഷണങ്ങളെ നന്നായി നേരിടാന്‍ കഴിയും, അതെ സമയം, യുവതി മാനസികാസ്വസ്തതകള്‍ പ്രകടിപ്പിക്കുന്ന, അതായത്, ടെശ്യക്കാരികള്‍, തൊട്ടാവാടികള്‍, പെട്ടന്ന് കരയുന്നവര്‍, സദാ റെന്ഷനടിക്കുന്നവര്‍ എന്നാ വല്നരബില്‍ ഗ്രൂപ്പില്‍ പെട്ടവല്‍ ആണെങ്കില്‍ വിവാഹ ജീവിതത്തിലേക്ക് ഇവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പലതരം പ്രസ്നങ്ങള്‍ക്കും സാധ്യതയുണ്ട്, കൌമാരത്തിന്റെ ഒടുക്കത്തിലോ, യുവത്വത്തിന്റെ തുടക്കത്തിലോ ആണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ പെന്‍ കുട്ടികളില്‍ കണ്ടു വരുന്നത്, ഈ പ്രായത്തില്‍ അത് കൊണ്ട് തന്നെ വിവാഹം ക്ഴിപ്പിച്ചയക്കതിരിക്കുന്നതായിരിക്കും നല്ലത്, പ്രശ്നങ്ങളില്‍ താങ്ങും തണലും ആയി നില്‍ക്കുന്ന ഒരു പങ്കാളിയും കുടുംബവുമാനെങ്കില്‍ മാത്രമേ ഇത്തരക്കാര്‍, വിവാഹത്തിന് മുതിരാവൂ, ഇല്ലെങ്കില്‍ വിഷാദ രോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രസ്നാങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്, വിവാഹത്തിലേക്ക് പ്രവേശിക്കും മുന്‍പ് നല്ല തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്, വിവാഹ പൂര്‍വ തയ്യാറെടുപ്പ് കോര്സുകള്‍ ഇതിനു വളരെ ഫലപ്രദമാണ്, ദാമ്പത്യതെയും കുടുംപതെയും കുറിച്ച് എല്ലാവര്‍ക്കും മനസ്സില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവും, പക്ഷെ വിജയത്തിന് പല കടമ്പകള്‍ താന്ടെണ്ടി വരും, അവിടെ നാം ഒറ്റക്കായിരിക്കില്ല, പങ്കാളിയും ഒപ്പമുണ്ടാവും, അത് കൊണ്ട് ആദ്യമായി പങ്കാളിയുടെ പ്രതീക്ഷകളും താത്പര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണം, ആവസ്യമെങ്കില്‍ വിട്ടു വീഴ്ചകള്‍ ചെയ്യണം അങ്ങിനെയേ ദാമ്പത്യത്തില്‍ വിജയിക്കാനാകൂ, വിവാഹം ഉറപ്പിച്ച ശേഷം കല്യാണത്തിന് മുന്‍പുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്താം, നിശ്ചയമായും പങ്കാളിയുടെ പ്രതീക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം, ഇത് വഴി വിവാഹ ശേഷമുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും, വിവാഹം കഴിഞ്ഞാല്‍ സരിയായിക്കോലും എന്ന് കരുതി വല്നരബില്‍ ഗ്രൂപ്പ് കാരായ പെന്‍ കുട്ടികളെ കല്യാണം കഴിച്ചു വിടുന്ന രീതി മാതാ പിതാക്കല്‍ക്കിടയിലുണ്ട്, ഇത് തെറ്റാണ്, കുടുംബ ജീവിതം ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞതാണ്‌, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ കൂടിയാകുമ്പോള്‍ ഇത്തരക്കാരുടെ പ്രസനങ്ങള്‍ വര്ധിക്കുകയെ ഉള്ളൂ, നല്ല മാനസികാരോഗ്യം ഇല്ലാത്തവര്‍ക്ക് ഇത്തരം സന്ദര്‍ഭത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, പ്രശ്നങ്ങള്‍ പ്രീ മര്യജെ കൌന്സിളിങ്ങിലൂടെ പരിഹരിച്ച ശേഷം വിവാഹം കഴിപ്പിച്ചയക്കുകയാണ് വേണ്ടത്, കല്യാണം കഴിഞ്ഞാല്‍ ജോലികളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മുന്‍ ഗണനാ ക്രമം പാലിച്ചു ചെയ്തു തീര്‍ക്കണം, ഇത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്നു ആലോചിച്ചു ആസൂത്രണം ചെയ്യണം, സാരിയായി ആസൂഒത്രണം ചെയ്താലും കാര്യങ്ങളെ പ്രയോരിട്ടിസ് ചെതാലും ദാമ്പത്യത്തിലെ കുറെയേറെ പ്രന്സങ്ങളെ പരിഹരിക്കാം, ഒരു നാട്ടിലും രണ്ടു രാജാക്കന്മാര്‍ വാഴില്ല, കുടുംപതിലും ഒരാള്‍ രാജാവും മറ്റൊരാള്‍ മന്ത്രിയുമായിത്തുള്ള ഒരു സിമ്പിള്‍ ഫോര്‍മുല സ്വീകരിക്കുന്നതാണ് നല്ലത്, മന്ത്രിയുന്ടെന്കിലെ ഭരണ കൂടം പ്രവര്‍ത്തന ക്ഷമമാകൂ, രാജാവ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും, മെച്ചപ്പെട്ട കുടുംബ ജീവിതത്തിനു സ്വീകരിക്കാവുന്ന ഒരു സിമ്പിള്‍ ഫോര്മുലയാണിത്, പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇന്നത്തെ യുവതികള്‍ അനുഭവിക്കുന്നുണ്ട്, വിവാഹം വേണ്ട എന്ന് തീരുമാനിച്ച ചില യുവതികളില്‍ ഇരുപത്തിയഞ്ച് മുപ്പതു വയസ്സൊക്കെ

സ്ത്രീകളുടെ രണ്ടാമത്തെ പ്രായ പൂര്‍ത്തിയാവലാണ് ഋതു വിരാമം, മലയാളി സ്ത്രീകളില്‍ ഇത് നാല്പത്തിയെട്ട് വയസ്സിലാണ് സംഭവിക്കുന്നത്‌, മുപ്പതു മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് തുടര്‍ച്ചയായി വന്നെതിക്കൊണ്ടിരുന്ന ആര്‍ത്തവം നിലക്കുമ്പോള്‍ സ്ത്രീ സരീരത്തിലും മനസ്സിലും കുറെ മാടങ്ങള്‍ വന്നു ചേരുന്നുണ്ട്, സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം ഗണ്യമായി കുറയുന്നത് കൊണ്ടാണ് ഇത്, മാനസിക അസ്വസ്തതകലോടൊപ്പം പലരിലും സ്വന്തം സരീരതിലുള്ള ആത്മ വിശ്വാസം കുറയുന്നു, പിന്നെ ഉല്‍ വലിഞ്ഞു ജീവിക്കാനാണ് പലര്‍ക്കും താല്പര്യം, എന്നാല്‍ പുതുമകളിലൂടെ ജീവിതം തുടര്‍ന്നും ആസ്വദിക്കുന്ന അനേകം സ്ത്രീകളും ഉണ്ട്, ഋതു വിരാമാമോ പ്രായം ആകുന്നതോ ഒന്നും ഇവരെ അലട്ടാറില്ല, ഈസ്ട്രജന്‍ എന്നാ സ്ത്രൈണ ഹോമ്മോനില്‍ പെട്ടന്നുണ്ടാകുന്ന കുറവ് ഋതു വിരാമത്തിനു തൊട്ടു മുന്‍പും അതിനു ശേഷവും മനസ്സിനെ പല അസ്വസ്ഥതകളും ഉണ്ടാക്കും, ഇടയ്ക്കിടെ മൂട് മാറുക, അമിതമായ ആകാംക്ഷ, പെട്ടന്ന് കൊപിക്കുക, സങ്കടം വരിക, വിഷാദം, ഉറക്കക്കുറവ്, വിഷാദം, ലൈങ്ങികതയോദ് താത്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു, ഇതൊന്നും സ്ത്രീകള്‍ ബോധപൂര്‍വം വരുത്തി വക്കുന്നതല്ല, സ്വതവേ കുടുംബാന്തരീക്ഷം സമ്മര്‍ദ്ദം നിരഞ്ഞതാനെങ്കില്‍ മനസ്സംമാര്‍ദ്ടം കൂടുകയേ ഉള്ളൂ, ഭര്‍ത്താവും, മക്കളും സ്ത്രീകളുടെ ഈ അവസ്ഥ മനസ്സിലാക്കി അതിനോട് സമരസപ്പെടുത്തി പെരുമാറുകയാണ് വേണ്ടത്, ലൈംഗിക താത്[അര്യം ഈസ്ട്രോജന്‍ ഹോമോനിന്റെ പ്രഭാ വലയം കുറയുന്നതോടെ ചിലര്‍ക്ക് തോന്നാറുണ്ട്, സ്ഥാനങ്ങളിലും ജനനെന്ദ്രിയങ്ങളിലും, ഉണ്ടാകുന്ന വരള്‍ച്ചയും, ചുരുങ്ങലും, ഭര്‍ത്താവിനു തന്നോട് പഴയത് പോലെ ഇഷ്ടം തോന്നുമോ എന്നാ ആസന്കയും ഇതിനു കാരണമാകാറുണ്ട്, എന്നാല്‍ ആര്‍ത്തവ വിരാമാതെയും പോസിറ്റീവ് ആയി കണ്ടു ഇനി ഗര്ഭിനിയാകുമെന്നു പേടിക്കേണ്ട, കുട്ടികളൊക്കെ ഒരു നിലയിലായല്ലോ, എന്നൊക്കെ മനസ്സിനെ സമാധാനപ്പെടുത്തി ആഹ്ലാദകരമായ ലൈങ്ങികിയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിരവധി സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട്, ജീവിതത്തിലെ തിരക്കെല്ലാം ഒഴിഞ്ഞല്ലോ ഇനി അല്പം പൊതു കയങ്ങള്‍ നോക്കാം എന്നാ മട്ടില്‍ സാമോഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്, വ്യക്തി എന്നാ നിലയില്‍ അത് ഗുണം ചെയ്യും, പ്രായമായി ഇനിയെന്ത് ചെയ്യാന്‍ എന്നാ ചിന്തയൊന്നും വച്ച് പുലര്തെണ്ടാതില്ല ഇക്കാര്യത്തില്‍, പലയിടങ്ങളിലും സക്രിയമാവുംപോള്‍ വിരസത അനുഭവപ്പെടാതെ മുന്നോട്ടു പോവാന്‍ കഴിയും, പ്രായമാകുന്നതിനെ ആര്‍ക്കും തടയാന്‍ ആവില്ല, കുടുംബാങ്ങങ്ങളുടെ ശ്രദ്ധ കൂടുതല്‍ കിട്ടാനുള്ള മനസ്സിന്റെ ശ്രമമായി ചിലര്‍ ചെറിയ പിടി വാസികളൊക്കെ കാനിക്കരുമുണ്ട്, പ്രായമാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അവഗണിക്കുന്നുവെന്ന തോന്നല്‍, വാക്കിന് വില കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ആസങ്ക, പ്രായത്തിന്റെ മറ്റു അവസ്ഥകള്‍, ഒറ്റപ്പെടുന്നതിന്റെ വേദനകള്‍, ഭയം, നിരാശ എന്നിവയോക്കെയായിരിക്കും ഇതിന്റെ കാരണങ്ങള്‍, അത് മനസ്സിലാക്കി വേണം അവരെ പരിചരിക്കാന്‍, ആണ് കുടുംബ സംവിധാനത്തില്‍ മക്കള്‍ ജോലിയുമോക്കെയായി പല നാടുകളിലായിരിക്കാം, അവര്‍ അടുത്ത് വേണമെന്ന് അമ്മ മനസ്സ് കൊതിക്കുന്നത് സ്വാഭാവികം, പലരിലും ഈ ഒറ്റപ്പെടല്‍ വിഷാദ രോഗം വരെ ഉണ്ടാക്കാറുണ്ട്, പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇതുമായി പൊരുത്തപ്പെട്ടു പോകണം, ജനിച്ച നാട് ഉപേക്ഷിച്ചു അന്യ നാട്ടില്‍ പരിതസ്ഥിയോടു പൊരുത്തപ്പെടാന്‍ പ്രയാസമില്ലെങ്കില്‍ ഇടയ്ക്കു മക്കളുടെ അടുത്ത് പോയി നില്‍ക്കുകയോ അവരെ വീട്ടിലേക്കു ക്ഷണിക്കുകയോ ചെയ്യാം, പങ്കാളിയുടെ വേര്‍പാട് ജീവിതത്തില്‍ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്, മരണം ആര്‍ക്കും സംഭവിക്കാം, അത് അഭിമുഖീകരിച്ചേ തീരൂ, ദുഃഖം, നിരാശ, ദേഷ്യം, ഒറ്റക്കാണെന്ന തോന്നല്‍ എന്നി വാ ഒഴിവാക്കി യാതാര്ത്യവുമായി ക്രമേണ പോരുതപ്പെട്ടാല്‍ മതി, ചിലരില്‍ വിശാടാവസ്ഥ കാണാറുണ്ട്‌, പുരുഷന്മാരെ അപേക്ഷിച്ച് ഈ അവസ്ഥ സ്ത്രീകള്‍ അല്പം കൂടി ആത്മ ധൈര്യത്തോടെ നേരിടാറുണ്ട്, വീട്ടു കാര്യങ്ങളില്‍ വ്യാപ്രിതരായാല്‍ മതി, വാര്ധക്യതിലുണ്ടാകുന്ന മറ്റൊരു ഭയമാണ് തനിക്കു രോഗമുണ്ടോ എന്നാ തോന്നല്‍, പ്രായം കൂടുമ്പോള്‍ പല ദേഹാസ്വസ്ത്യങ്ങളും വന്നു ചേരാം, സദാ സമയവും രോഗത്തെക്കുറിച്ചു മാത്രം ചിന്തിചിരുന്നാല്‍ എങ്ങിനെ മനസ്സിന് സമാധാനം കിട്ടും, അതിനു രോഗങ്ങള്‍ വര്രാതിരിക്കാന്‍ നേരത്തെ ശ്രമിക്കുകയാണ് വേണ്ടത്, വന്നാല്‍ അതിനനുസരിച്ച് നിയന്ത്രിച്ചു ജീവിക്കണം, പ്രായമായി എന്ന് വച്ച് കുടുംബ സാമൂഹിക ബന്ധങ്ങളെ നില നിര്താതിരിക്കരുത്, കൂട്ടായ്മകളില്‍ പങ്കു ചേരണം, നിത്യവും അര മനിക്കൊരെങ്കിലും വ്യായാമം ചെയ്യണം, വാസി ഒഴിവാക്കി മറ്റുള്ളവരുമായി ഒത്തു പോകണം, വീഴ്ച പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം,

"പട്ടു പോലെ മൃദുലം", കാപ്പി നീട്ടിയ കൈത്തണ്ട കാമുകനോട് മന്ത്രിച്ചു, കടക്കണ്ണില്‍ അവള്‍ പുഞ്ചിരിച്ചു, അല്പമകലെ കളിക്കുന്ന രണ്ടു കുട്ടികള്‍, "മമ്മീടെ സോപ്പാ എന്റേയും", പൂമേനി തഴുകാന്‍ കാമുകന്‍ എഴുന്നേറ്റപ്പോഴേക്കും, മകള്‍ ഓടി അവള്‍ക്കരികിലെത്തി, "അമ്മേ നോക്ക്, എന്റെ കഴുത്തില്‍ 'ചുണങ്ങു'ള്ളത് എവിടെയാണ്? അങ്കിളിന്റെ മകന്‍ ഞാന്‍ പറഞ്ഞിട്ട്‌ വിശ്വസിക്കുന്നില്ല", കാമുകന്റെ മുഖത്ത് അവളുടെ ഒരു ചിരി വിളറി, [ചിത്രം: വഴിവിട്ട ബന്ധങ്ങള്‍]

[സെപ്തംബര്‍ മാസത്തെ 'ആപ്ത' മാഗസിനില്‍ ഡോ: ഏ കെ മനോജ്‌ കുമാര്‍, ഡോ: മുഹമ്മദ്‌ ഇംതിയാസ് എന്നിയവര്‍ എഴുതിയ ലേഖനത്തില്‍ മനസ്സിലായ ചില കാര്യങ്ങള്‍]

കുഷ്ടം 'കുത്സിത'ത്തെ ചെയ്യും? അതായത് നിന്ദിക്കപ്പെടുന്ന അനുഭവത്തെ ഉണ്ടാക്കും, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'കുഷ്ഠ'രോഗം മനസ്സിനെ വിഷമിപ്പിക്കുക തന്നെ ചെയ്യും,  'സോറിയാസിസ്' പ്രത്യേകിച്ചും, 'സോറിയാസിസി'നെ ഒന്നില്‍ കൂടുതല്‍ കുഷ്ഠരോഗങ്ങളുമായി സാദൃശ്യപ്പെടുത്തിയാണ് ആയുര്‍വേദം വിവരിക്കുന്നത്, കുഷ്ടം മൂന്നു ദോഷങ്ങളും കോപിച്ചുണ്ടാകുന്നതാണെങ്കിലും, 'സോറിയാസിസി'ന് കാരണം വാത കഫ ദോഷങ്ങളാണ്, ക്രമേണ നഖങ്ങളെ ഇത് ബാധിക്കുകയും, അസ്ഥിസന്ധികളില്‍ വൈകല്യത്തെ ഉണ്ടാക്കുകയും ചെയ്യുന്നു, ദീര്‍ഘകാലം കൊണ്ടുണ്ടാവുന്ന രോഗമാകയാല്‍ ദോഷങ്ങള്‍ വിലങ്ങത്തിലാണ് ഇതില്‍ കോപിക്കുന്നത്, 'ഹേമാദ്രി'യുടെ അഭിപ്രായത്തില്‍ വിലങ്ങത്തില്‍ കോപിക്കുന്ന ദോഷങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ എളുപ്പമല്ല, ഉള്ള ഏക പോംവഴി ചരകത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു രസായന പ്രയോഗങ്ങളില്‍ എതെങ്കിലുമൊന്നാണ്, തുവരകം, കന്മദം, ഭല്ലാതകം, ചിത്രകം, വിഴാലരി എന്നിവയാണവ,കഴിക്കേണ്ടുന്ന വിധി വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നതിനാലും, 'സോറിയാസിസ്' രോഗത്തില്‍ പ്രയോഗിച്ച് ഫലം കിട്ടിയിട്ടുള്ളതിനാലും 'തുവരകം' അല്ലെങ്കില്‍ 'മരോട്ടി' രസായനം ആയിരിക്കും 'സോറിയാസിസി'ല്‍ ഏറ്റവും അനുയോജ്യം, ഇത് ഉഷ്ണ തീക്ഷ്ണ ഗുണങ്ങളുള്ളതും, സ്രോതോശോധകവും, കഫവാത ദോഷങ്ങളെ ശമിപ്പിക്കുന്നതുമാണ്, ഉണക്കിപ്പൊടിച്ച മരോട്ടിക്കായുടെ പൊടിയില്‍ നിന്നും അതിന്റെ എണ്ണ വേര്‍ തിരിച്ചെടുത്ത്‌ ചാണകപ്പൊടിയില്‍ പതിനഞ്ചു ദിവസത്തോളം കുഴിച്ചിട്ട്, ചതുര്‍ഭക്താന്തരിതമായി 'ഒരു കര്‍ഷം' വീതം അഞ്ച് ദിവസത്തേക്ക്, സ്നേഹസ്വേദം ചെയ്ത് ശുദ്ധമായ സരീരത്തില്‍ മേല്‍പ്പറഞ്ഞ അവസ്ഥയില്‍ പ്രയോഗിക്കാമെന്ന് സുശ്രുതസംഹിത വിവരിക്കുന്നുണ്ട്, കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഈ രീതി പക്ഷേ കുറച്ചുകൂടി പ്രായോഗികമായ തരത്തില്‍ ആണ് ചെയ്തു വരുന്നത്, ഇരുപത്തി മൂന്നു ദിവസമെങ്കിലും രാവിലെ 'ഒരു പലം' പശുവിന്‍ നെയ്യ് വീതം സേവിച്ച്, വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിച്ച്, ഇരുപത്തി നാലാം ദിവസം അഷ്ടാംഗഹൃദയം രസായന ചികിത്സയില്‍ ശോധനത്തിനായി വിവരിച്ചിട്ടുള്ള 'ഹരീതക്യാദി ചൂര്‍ണ്ണം' 'പതിനാറു' ഗ്രാമെങ്കിലും 'അഞ്ചു' ഗ്രാം 'ശര്‍ക്കര' ചേര്‍ത്ത് 'ചൂട് വെള്ള'ത്തില്‍ കലക്കി കൊടുത്ത് വിരേചിപ്പിക്കുക, ഒന്ന് രണ്ടു പ്രാവശ്യം ചര്‍ദ്ദിച്ചു പോയാലും കാര്യമാക്കേണ്ട, അന്നേ ദിവസം കഞ്ഞി കുടിച്ച്, പിറ്റേന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് 'യവം' കൊണ്ടുണ്ടാക്കിയ 'പാല്‍ചോറ്‌' കഴിക്കണം, നാലാം ദിവസം തൊട്ട് 'അഞ്ച്' മില്ലി വീതം വര്‍ദ്ധിപ്പിച്ച് അഞ്ചു ദിവസത്തേക്ക് മൂന്നിരട്ടി 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ചെടുത്ത 'മരോട്ടിയെണ്ണ' രോഗിക്ക് നല്‍കാം, ചിലപ്പോള്‍ നാലാം ദിവസമാകുംപോഴേക്കും രോഗിക്ക് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്, എങ്കിലും ചെറിയ മാത്രയില്‍ 'മരോട്ടിയെണ്ണ' തുടര്‍ന്ന് നല്‍കി 'അഞ്ചു' ദിവസത്തെ സേവന കാലയളവ്‌ പൂര്‍ത്തിയാക്കുക, രസായനവിധി പ്രകാരം അതായത് അളവ് കൂട്ടിക്കൂട്ടി 'മരോട്ടിയെണ്ണ' ഇങ്ങനെ സേവിക്കുംപോള്‍ കോശങ്ങളുടെ വിഭജനപ്രക്രിയയില്‍ തന്നെ മാറ്റങ്ങള്‍ നടക്കുന്നതായി 'ഡോ: ഷേര്‍ളി ദിവാനി','ഡോ: എം ആര്‍ വാസുദേവന്‍ നംപൂതിരി' എന്നിവരുടെ ഗവേഷണങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ രസായന പ്രകാരം 'മരോട്ടിയെണ്ണ' സേവിക്കുന്ന രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വീണ്ടും ബാധിക്കാനുള്ള സാഹചര്യവും വളരെ കുറവാണ്, എപ്പോഴും ഒരു ചികിത്സകന്റെ സഹായത്തോടെ മാത്രമേ ഈ ചികിത്സ അനുവര്‍ത്തിക്കാവൂ,

ചികിത്സാനുഭവം,

ഇപ്പോള്‍ 'നാല്പത്തിരണ്ട്' വയസ്സ് പ്രായമുള്ള ഒരാള്‍ 'മൂന്നു' വര്‍ഷം മുന്‍പ് 'സോറിയാസിസ്' രോഗം നഖങ്ങള്‍ ഉള്‍പ്പെടെ ദേഹം മുഴുവനും വ്യാപിച്ച്, സന്ധി വൈകല്യവും ബാധിച്ച് ചികിത്സക്കായി വന്നിരുന്നു, കഴിഞ്ഞ 'പത്തു' വര്‍ഷങ്ങളായി ചികിത്സ ചെയ്യുംപോള്‍ മാറുകയും വീണ്ടും തുടര്‍ന്ന് വരുകയും ചെയ്യുന്നു എന്നാണ് അയാള്‍ അന്ന്പറഞ്ഞത്, രോഗി മധ്യമ ബലമുള്ളയാളും, വാതകഫ പ്രകൃതിയും, മധ്യമ കോഷ്ഠവുമുള്ളയാളായിരുന്നു, വമന വിരേചനാര്‍ഹനായി കണ്ടതു കൊണ്ട് രോഗിയെ കിടത്തി ചികിത്സക്കായി നിര്‍ദ്ദേശിച്ചു,  രോഗിയെ 'രൂക്ഷണ'ത്തിനായി ആദ്യത്തെ 'നാല്' ദിവസം കടഞ്ഞ് 'നെയ്യ് മാറ്റിയ മോര്' 'രണ്ട് ലിറ്റര്‍' വീതം കുടിപ്പിച്ചു, പിന്നെ 'അന്‍പത്തിയാറു' ദിവസം സ്നേഹപാന വിധിക്കനുസരിച്ച് പശുവിന്‍ നെയ്യ് കൊടുത്തു, തുടര്‍ന്ന് ആദ്യത്തെ ദിവസം സ്വേദനവും, രണ്ടാമത്തെ ദിവസം ഉത്ക്ലേശനാഹാരവും നല്‍കി, മൂന്നാം ദിവസം 'മദനഫലയോഗം' നല്‍കി ചര്‍ദ്ദിപ്പിച്ചു, മധ്യമ ശുദ്ധി കണ്ടതിനെ തുടര്‍ന്ന് പേയാദിക്രമവും നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് സ്നേഹപാനവും അഭ്യംഗവും ചെയ്തു, പതിനാലാം ദിവസം ചരകത്തില്‍ പറഞ്ഞിരിക്കുന്ന 'ത്രിഫല, ദന്തി, ത്രിവൃത്' ഇവ ഒരുമിച്ചു ചേര്‍ത്തുള്ള 'ത്രിശോധിനി കഷായം' നല്‍കി വിരേച്ചിപ്പിച്ചു, ഉത്തമശോധനം ലഭിച്ച രോഗിയെ 'തക്രധാര'ക്കും, ഉത്തമ മാത്രയില്‍ അതായത് 'നാല്പത്തിയഞ്ച്' മില്ലിയോളം 'അണുതൈലം' ഉപയോഗിച്ച് നാലു ദിവസം 'നസ്യ'ത്തിനും വിധേയമാക്കി, സമ്യക് ലക്ഷണങ്ങള്‍ കണ്ടതു കൊണ്ട് തുടര്‍ന്ന് 'രണ്ടു' ദിവസത്തേക്ക് 'അന്‍പതു' മില്ലി വീതം 'പശുവിന്‍ നെയ്യ്' നല്‍കി വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ദ്ദേശിച്ചു, മൂന്നാം ദിവസം രാവിലെ 'പതിനാറ്' ഗ്രാം 'ഹരീതക്യാദി ചൂര്‍ണം' 'അഞ്ചു' ഗ്രാം 'ശര്‍ക്കര'യും ചേര്‍ത്ത് ചൂട് വെള്ളത്തില്‍ കുടിപ്പിച്ചു, ഏകദേശം 'നാല്പത്തിഅഞ്ച്' പ്രാവശ്യം ചര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്ത രോഗിയെ അന്ന് കഞ്ഞി മാത്രം കുടിപ്പിച്ചു, പിറ്റേന്നു മുതല്‍ ഒരു ഭക്ഷണ കാലത്തേക്ക് മൂന്നു നേരം 'യവം' ചേര്‍ത്ത 'പാല്‍ചോറ്‌' കഴിക്കാന്‍ നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ച 'മരോട്ടിയെണ്ണ' രോഗിയെ 'അഞ്ചു' ദിവസത്തേക്ക് സേവിപ്പിച്ചു, പത്തു ദിവസത്തേക്കുള്ള പഥ്യക്രമങ്ങളെ വ്യക്തമാക്കി, കൂടാതെ ആഴ്ചയില്‍ ഒരു തവണ വീതം 'വിരേചന'വും ഒന്നിടവിട്ട ദിവസങ്ങളില്‍ 'അണുതൈലം' 'നസ്യ'വും ചെയ്യാന്‍ നിര്‍ദ്ദേശിച്ചു ഡിസ്ചാര്‍ജ് ചെയ്തു, പുറമേക്ക് പുരട്ടാന്‍ 'വിഡ്പ്പാല തൈല'വും, അകത്തേക്ക് ശേഷമുള്ള രോഗത്തെ ശമിപ്പിക്കാന്‍ ദിവസവും 'ഇരുപത്തിയഞ്ച്' മില്ലി വീതം 'തിക്തകഘ്രിത'വും നല്‍കിയിരുന്നു, ഒരു വര്‍ഷത്തിനു ശേഷം രോഗി തുടര്‍ചികിത്സക്കായി വന്നിരുന്നു, ആ സമയത്തും, പിന്നെ ഇത് വരേയും സോരിയാസിസിന്റെ ആക്രമണം 'അയാള്‍ക്ക്' ഉണ്ടായിട്ടില്ല,