Sunday, October 7, 2012


Doctor, My mind always confuses me on dining, either "Go for Green" or "Go for Meat", What's a solution? Simple, Go and get a "Green Meat" and enjoy it:-))))

[മാര്‍ച്ച് മാസത്തിലെ മാതൃഭൂമി ആരോഗ്യ മാസികയില്‍ അഷ്ടവൈദ്യന്‍ വൈദ്യമറം ചെറിയ നാരായണന്‍ നംപൂതിരി എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

ആയുര്‍വേദത്തില്‍ മാംസം ബ്രംഹണമാണ്, രസായന വാജീകരണ യോഗങ്ങളിലും ക്ഷതം, കാര്‍ശ്യം, ശോഷം എന്നീ അവസ്ഥകളിലും യുക്തിക്കനുസരിച്ച് മാംസം ഉയോഗിക്കാം, മൃഗം/ അന്വേഷിച്ച് ഭക്ഷിക്കുന്നവ, വിഷ്കിരം/ കൊത്തിത്തിന്നുന്നവ, പ്രതുദം/ പെറുക്കിത്തിന്നുന്നവ, വിലേശയം/ മാളത്തില്‍ ജീവിക്കുന്നവ, പ്രസഹം/ നക്കിത്തിന്നുന്നവ, മഹാ മൃഗം/ സിംഹം മുതലായവ, അപ്ചരം/ വെള്ളത്തില്‍ സഞ്ചരിക്കുന്നവ, മത്സ്യം എന്നിങ്ങനെ എട്ടു തരം മാംസങ്ങളുണ്ട്, മാംസം ഗുരു, ഉഷ്ണ, സ്നിഗ്ധ, മധുര ഗുണങ്ങളോട് കൂടിയവയും, ബലത്തേയും കഫത്തെയും വര്‍ദ്ധിപ്പിക്കുന്നതും, വൃഷ്യവും, വാതഹരവുമാണ്, നിത്യം വ്യായാമം ശീലിക്കുന്നവര്‍ക്കും, അഗ്നി ബലമുള്ളവര്‍ക്കും മാത്രമേ ആയുര്‍വേദം മാംസഭക്ഷണം  അനുവദിക്കുന്നുള്ളൂ, മുയല്‍ മാംസം രൂക്ഷവും, ശീതവും, മലബന്ധത്തെ ഉണ്ടാക്കുന്നതുമാണ്‌, പക്ഷികളുടെ മാംസം ഉഷ്ണവും, ഗുരുവും, സ്നിഗ്ധവും, ബ്രംഹണവും ആണ്, ഇതില്‍ ഏറ്റവും ഉത്തമമായ തൈത്തിരിപ്പുള്ളിന്റെ മാംസം ശബ്ടാര്‍ഥങ്ങളെ പെട്ടന്ന് ഗ്രഹിപ്പിക്കുന്നതും, അഗ്നി, ബലം, ശുക്ലം ഇവയെ വര്‍ദ്ധിപ്പിക്കുന്നതും, മലബന്ധകാരകവും ആണ്, മയില്‍ മാംസം കേള്‍വി ശക്തി, സ്വരം, കണ്ണ്, യൗവനരക്ഷ ഇവയ്ക്ക് നല്ലതാണ്, കോഴി മാംസം ശുക്ലവൃദ്ധി ഉണ്ടാക്കും, ഗുരുവാണ്‌, പ്രാവിന്‍ മാംസം ഗുരുവും, അല്പം ലവണരസമുള്ളതും, സര്‍വ ദോഷത്തെയും വര്‍ദ്ധിപ്പിക്കുന്നതും ആണ്, വിലേശയം മുതലായ അഞ്ചു വര്‍ഗങ്ങള്‍ അധികം ഗുരുവും, ഉഷ്ണവും, സ്നിഗ്ധവും, മധുരവുമാണ്, മൂത്രം, ശുക്ലം, കഫം, പിത്തം ഇവയെ വര്‍ദ്ധിപ്പിക്കുകയും, വാതത്തെ ശമിപ്പിക്കുകയും ചെയ്യും, ആട്ടിന്‍ മാംസം ശീത, ഗുരു, സ്നിഗ്ധ ഗുണങ്ങള്‍ അധികം ഇല്ലാത്തതും ദോഷങ്ങളെ വര്‍ധിപ്പിക്കാത്തതുമാണ്, കൂടാതെ മനുഷ്യ മാംസത്തോടും സാദൃശ്യമുണ്ട്, പശു മാംസം വരട്ടുചുമ, തളര്‍ച്ച, അത്യഗ്നി, വിഷമജ്വരം, വാതവ്യാധി ഇവയെ ശമിപ്പിക്കും, പോത്തിന്‍ മാംസം ഉഷ്ണവും, അതിഗുരുവും, ഉറക്കത്തേയും, ശരീരപുഷ്ടിയേയും പ്രദാനം ചെയ്യുന്നതും ആണ്, പന്നിയുടെ മാംസം പോത്തിന്‍ മാംസത്തിന്റെ അതേ ഗുണമുള്ളതാണ്, വിശേഷിച്ചു തളര്‍ച്ചയെ ശമിപ്പിക്കും, കൂടാതെ രുചി, ശുക്ലം, ബലം ഇവയെ ഉണ്ടാക്കും, മത്സ്യം പൊതുവേ കഫ വര്‍ധകമാണ്, ചെമ്മീന്‍/ ചിളിചീമം മൂന്ന് ദോഷങ്ങളെയും വര്‍ദ്ധിപ്പിക്കും, യൗവനത്തിലെത്തിയ പക്ഷിമൃഗാദികളെ കൊന്ന് മലവും അസ്ഥികളും കളഞ്ഞു വേണം ഭക്ഷിക്കാന്‍, താനേ മരിച്ച ജന്തുക്കളുടെ മാംസം ഭക്ഷിക്കരുത്, വളരെ മേദസ്സുള്ളവയും, രോഗം, വിഷം, ജലം എന്നിവയാല്‍ കൊല്ലപ്പെട്ടവയും ഭക്ഷിക്കരുത്, മൃഗങ്ങളില്‍ മാനും, പക്ഷികളില്‍ ലാവം/ കാടയും, വിലേശയത്തില്‍ ഉടുംപും ആണ് മാംസത്തിന് ഉത്തമം, മൃഗങ്ങളില്‍ പശു, പക്ഷികളില്‍ കാട്ടുപ്രാവ്, വിലേശയങ്ങളില്‍ തവള, മത്സ്യങ്ങളില്‍ ചെമ്മീന്‍/ ചിളിചീമം എന്നിവ കഴിക്കരുത്, ഓരോ ഋതുക്കളിലും മാംസം കഴിക്കുന്നതിന് പ്രത്യേകം വിധിയുണ്ട്, ഹേമന്തത്തിലും, ശിശിരത്തിലും പുഷ്ടിയുള്ള മാംസം, നെയ്‌ ചേര്‍ത്ത മാംസരസങ്ങള്‍ ഇവ കഴിക്കാം, വസന്തത്തില്‍ ശൂലത്തില്‍ കുത്തി വേവിച്ച മാംസം, ഗ്രീഷ്മത്തില്‍ ചെന്നല്ലരി ചോറ് ചേര്‍ത്തു വേവിച്ച മാംസം, വര്‍ഷത്തില്‍ സംസ്കരിച്ചു കറിയാക്കിയ ജംഗലമാംസം, ശരത്തില്‍ ജംഗല മാംസം എന്നിവ കഴിക്കാവുന്നതാണ്, വസ്തിക്കുള്ള യോഗങ്ങളില്‍ മാംസം ചേര്‍ത്ത് കാണാറുണ്ട്‌, ഇത് ഓജസ് വര്‍ദ്ധിപ്പിക്കുകയും, ബ്രംഹണവും ആണ്, ശരീരം മെലിയുന്നതിനും അഗ്ര്യൌഷധമാണ് മാംസം, മാംസരസം സപ്ത ധാതുക്കളെയും പുഷ്ടിപ്പെടുത്തും, ഹൃദ്യവും ആണ്, ക്ഷയ രോഗി, ശരീരം മെലിഞ്ഞവര്‍, ശുക്ലം ക്ഷയിച്ചവര്‍, ബലവും വര്‍ണ്ണ പ്രസാദവും വേണ്ടവര്‍, എന്നിവര്‍ മാംസാഹാരം കഴിക്കണം, കുട്ടികളില്‍ പല്ല് വരാന്‍ താമസിച്ചാല്‍ ഉണങ്ങിയ മാംസ ചൂര്‍ണം തേനും ചേര്‍ത്ത് പുരട്ടാം, സുശ്രുതന്‍ നാലും അഞ്ചും മാസത്തില്‍ ഗര്‍ഭിണിയെ മാംസം കഴിപ്പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്, എട്ടാം മാസത്തില്‍ ഗര്‍ഭിണിക്ക്‌ വസ്തി കഴിഞ്ഞാല്‍ മാംസരസം കഴിക്കാമെന്നും പറയുന്നു, പ്രസവിച്ച ശേഷം ഏഴു മുതല്‍ പന്ത്രണ്ടാം മാസം വരെ ഔഷധങ്ങള്‍ ഇട്ടു സംസ്കരിച്ച മാംസരസം കഴിക്കാം, നെയ്യ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍, നെയ്യ് സത്മ്യം ആയിട്ടുള്ളവര്‍, മൃദുകോഷ്ടം ഉള്ളവര്‍, ക്ലേശം സഹിക്കുന്നവര്‍, സദാ മദ്യം ഉപയോഗിക്കുന്നവര്‍, എന്നിവര്‍ക്ക് ലാവ/ കാട, തിത്തിരി, മയില്‍, പന്നി, കോഴി, പശു, കോലാട്, മത്സ്യം എന്നിവയുടെ മാംസം ഹിതമാണ്, പാലും മത്സ്യവും, പന്നി മാംസവും, മുള്ളന്‍ പന്നി മാംസവും, ഉഴുന്നിനോടും മൂലവരി കിഴങ്ങിനോടും ചേര്‍ത്തുള്ള മാംസവും, മത്സ്യം പാകം ചെയ്ത എണ്ണയില്‍ പാകം ചെയ്ത മറ്റു ഭക്ഷണങ്ങളും, ഒരു രാത്രി വച്ച പ്രാവിന്‍ മാംസവും ഉപയോഗിക്കരുത്, ശുക്ലവൃദ്ധിക്ക് പോത്തിന്‍ മാംസം, അരയന്നം, മയില്‍, കോഴി ഇവയുടെ അണ്‍റരസം കൂട്ടി ഊണും, വാജീകരണത്തിന് മത്സ്യം, കോഴിമുട്ട ഇവയും, രക്ത പിത്തത്തിന് ഗ്രാമ ജീവികളുടെ രക്തം തേന്‍ ചേര്‍ത്തും, പുംസ വനത്തിന് കോഴിമുട്ടയുടെ വെള്ള ചേര്‍ത്ത വസ്തിയും നല്ലതാണ്,

Saturday, October 6, 2012

[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോ: ശ്രീദേവി ജയരാജ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, പങ്കിട്ടാലേ അറിവുറക്കൂ എന്ന ഉദ്ദേശത്തില്‍ സമര്‍പ്പിക്കുന്നു]

1) എണ്ണകള്‍ ചൂടാക്കുംപോള്‍ അത് പുകയുന്ന താപനിലയാണ് ആ എണ്ണയുടെ 'സ്മോക്ക്‌ പോയിന്റ്‌', എണ്ണ തീ പിടിക്കുന്ന ഊഷ്മാവിനെ 'ഫ്ലാഷ് പോയിന്റ്‌' എന്നും പറയും, പല എണ്ണകളും പല സമയത്തായിരിക്കും തിളക്കുകയും പുകയുകയും ചെയ്യുന്നത്, 'സ്മോക്ക്‌ പോയിന്റ്‌' ഉയര്‍ന്ന സസ്യ എണ്ണകള്‍ ഉയര്‍ന്ന താപനിലയിലേക്ക് ചൂടാക്കാനാവും, എന്നാല്‍ വെണ്ണ, വനസ്പതി മുതലായവയ്ക്ക്, 'സ്മോക്ക്‌ പോയിന്റ്‌' കുറവാണ്, അവ അധികം നേരം ചൂടാക്കരുത്, കൊഴുപ്പ് തന്മാത്രകളിലെ കാര്‍ബണ്‍ ആറ്റങ്ങള്‍ മുഴുവനും ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു, അവയെ പൂരിത കൊഴുപ്പുകള്‍ എന്നാണ് പറയുന്നത്, കണികകള്‍ ഇരട്ട ബന്ധനത്താലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത് എങ്കില്‍ കൂടുതല്‍ ഹൈഡ്രജന്‍ ആറ്റത്തെ ഉള്‍ക്കൊള്ളാന്‍ സ്ഥലം ഉണ്ടാവും, ഇതിനെ അപൂരിത കൊഴുപ്പ് എന്നും പറയും, മൃഗക്കൊഴുപ്പുകള്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട, വെളിച്ചെണ്ണ, പാമോയില്‍ എന്നിവയില്‍ ഉള്ളത് പൂരിത കൊഴുപ്പാണ്, പൂരിത കൊഴുപ്പുകള്‍ ശരീരത്തിന് ആവശ്യമാണെങ്കിലും അത് അമിതമായി ഉപയോഗിക്കരുത്, കാരണം അത് രക്തത്തിലെ ആകെ കൊളസ്ട്രോളിനേയും, ചീത്ത കൊളസ്ട്രോളിനേയും കൂട്ടും, അപൂരിത കൊഴുപ്പുകള്‍ പ്രധാനമായും സസ്യ എണ്ണകളിലും മീനെണ്ണയിലും ആണ് കാണപ്പെടുന്നത്, ഇതിലുള്ള മോണോ സാച്ചുറെറ്റട് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്ലിനെ കുറക്കുകയും, നല്ല കൊളസ്ട്രോള്‍ ആയ എച് ഡി എല്ലിനെ അതേ പോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യും, ഒലീവ് എണ്ണ, നിലക്കടല എണ്ണ, കനോള എണ്ണ എന്നിവയില്‍ കൂടുതലും മോണോ സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ആണുള്ളത്, സാഫ്ലവര്‍ എണ്ണ, സൂര്യ കാന്തി എണ്ണ,  എള്ളെണ്ണ, പരുത്തിക്കുരു എണ്ണ, സോയാബീന്‍ എണ്ണ, എന്നിവയില്‍ പോളി സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ഉണ്ട്, ഇവ എല്‍ ഡി എല്‍ കുറക്കുമെങ്കിലും, എച് ഡി എല്ലും കൂടെ കുറയുമെന്ന് പഠനം കാണിക്കുന്നു, ഒമേഗ ത്രീ, ഒമേഗ സിക്സ് ഫാറ്റി ആസിഡുകള്‍ എന്നിവ പോളി സാച്ചുറെറ്റട് ഫാറ്റി ആസിഡുകളാണ്, ഇത് ഭക്ഷണത്തിലൂടെ തന്നെ ശരീരത്തിന് കിട്ടണം, പ്രതിരോധ ശേഷി കൂട്ടാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവക്കാവും, ഒമേഗ ത്രീ സാല്‍മണ്‍, ട്യൂണ മീനുകളിലും ഫ്ലാക്സ് സീഡ്, സോയാബീന്‍, വാല്‍നട് എന്നീ സസ്യ എണ്ണകളിലും ഉണ്ട്, ഒമേഗ സിക്സ് സസ്യ എണ്ണകളിലാണ് കാണപ്പെടുന്നത്, വെളിച്ചെണ്ണയില്‍ കൂടുതലും പൂരിത കൊഴുപ്പുകളാണുള്ളത്, ഇതിലെ ലോറിക് ആസിഡ് എന്ന ഫാറ്റി ആസിഡിന് രോഗാണു നാശകശക്തിയും ആന്റി ഇന്‍ഫ്ലമേറ്ററി ശക്തിയും ഉണ്ട്, പച്ചത്തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആന്റി ഓക്സിഡന്റ് ഉള്ളതിനാല്‍ കുറച്ചു കൂടി മെച്ചപ്പെട്ടതാണ്, ലോറിക് ആസിഡ് ആതെറോ സ്ക്ളീറോസിസിനെ തടയും, വെളിച്ചെണ്ണയുടെ സ്മോകിംഗ് പോയിന്റ്‌ കുറവാണ്, 280 ഡിഗ്രി ഫാരന്‍ഹീറ്റ്, അത് കൊണ്ട് ദീര്‍ഘനേരം ചൂടാക്കേണ്ടുന്ന ആവശ്യത്തിന് വെളിച്ചെണ്ണ കൊള്ളില്ല, കറികളില്‍ താളിച്ചുപയോഗിക്കാന്‍ നല്ല്ലതുമാണ്, ഉയര്‍ന്ന സ്മോകിംഗ് പോയിന്റ്‌ ആണ് സൂര്യകാന്തി എണ്ണക്ക്, 460 ഡിഗ്രി ഫാരന്‍ഹീറ്റ്, ദീര്‍ഘ നേരം ചൂടാക്കിയുള്ള ഉപയോഗത്തിന് ഇത് വളരെ നല്ലതാണ്, ഇതില്‍ 68 ശതമാനം പോളി അണ്‍സാച്ചുറെറ്റ ട്ഫാറ്റി ആസിഡുകളും, 21 ശതമാനം മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകളും,11 ശതമാനം പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു, തവിടെണ്ണയിലെ 'ഒറയ്സിനോള്‍' എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള കഴിവുണ്ട്, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന 'സ്മോകിംഗ് പോയിന്റ്‌'  ഉള്ളതിനാല്‍ അധികം ചൂടാക്കേണ്ടുന്ന ഘട്ടങ്ങളില്‍ ഇവ ഉപയോഗിക്കാം, പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ എന്നിവ ശരിയായ അനുപാതത്തില്‍ നിലക്കടല എണ്ണയില്‍ അടങ്ങിയിരിക്കുന്നു, ഉയര്‍ന്ന താപസ്ഥിരത ഉള്ളതിനാല്‍ അധികം ചൂടാക്കേണ്ടുന്ന പാചകങ്ങള്‍ക്കും ഇവ ഉപയോഗിക്കാം, പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ധാരാളമായും മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ വളരെ കുറച്ചും സോയാബീന്‍ എണ്ണയില്‍ കാണപ്പെടുന്നു, ഉയര്‍ന്ന ചൂടില്‍ ചെയ്യേണ്ടുന്ന പാചകത്തിന് ഇത് യോജ്യമല്ല, ഒമേഗ ത്രീ ഒമേഗ സിക്സ് എന്നീ ഫാറ്റിആസിഡുകളും ശരിയായ അനുപാതത്തില്‍ ഇതിലുണ്ട്,പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ എന്നിവ ഉയര്‍ന്ന അനുപാതത്തില്‍ കടുകെണ്ണയില്‍ അടങ്ങിയിരിക്കുന്നു, 'എര്യൂസിക് ആസിഡ്' ഉള്ളതിനാല്‍ അമിതോപയോഗം ഒഴിവാക്കണം, മറ്റു പാചക എണ്ണകളുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് നല്ലത്, ഒലീവ് എണ്ണയില്‍ 77 ശതമാനം മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, 14 ശതമാനം പൂരിത കൊഴുപ്പുകള്‍ ഇവയുണ്ട്, താപസ്ഥിരത കുറവായതിനാല്‍ ഉയര്‍ന്ന ചൂടിലെ പാചകത്തിന് ഒട്ടും യോജ്യമല്ല, പാചകത്തില്‍ പൂരിത കൊഴുപ്പുകള്‍ ചേര്‍ക്കേണ്ടിടത്ത് അവയ്ക്ക് പകരമായി ഇവ ചേര്‍ക്കാവുന്നതാണ്, എള്ളെണ്ണയില്‍ പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകളും, ആന്റി ഒക്സിടന്റുകളും ഉണ്ട്, ഉയര്‍ന്ന താപ സ്ഥിരത ഉള്ളത് കൊണ്ട് ഉയര്‍ന്ന ചൂടിലും പാചകത്തിന് ഉപയോഗിക്കാം, ഏതെങ്കിലും സസ്യ എണ്ണകളെ 'സ്പര്‍ജിംഗ്' എന്ന പ്രക്രിയക്ക് വിധേയമാക്കി, ഹൈഡ്രജന്‍ കടത്തിവിട്ട് അതിനെ പൂരിത കൊഴുപ്പുകളാക്കി മാറ്റുന്നതാണ് 'ഹൈഡ്രോജനേറ്റട് എണ്ണ'കള്‍, 'ഡാല്‍ഡ' ഇതില്‍ പെടുന്നു, ഉയര്‍ന്ന താപസ്ഥിരതയും ഖരരൂപവും ഇതിനുണ്ട്, ഹൈഡ്രോജനേറ്റട് എണ്ണയിലുള്ള സിസ് അപൂരിത ഫാറ്റിആസിഡുകള്‍, ട്രാന്‍സ് ഫാറ്റിആസിഡുകള്‍ ആയി മാറുന്നു, കുറഞ്ഞ അളവില്‍ പോലും ഇത് ശരീരത്തിന് നല്ലതല്ല, 2400 കലോറി ഊര്‍ജ്ജം ദിവസം വേണ്ട ഒരാള്‍ക്ക്‌ അതിന്റെ 15 ശതമാനം കൊഴുപ്പില്‍ നിന്ന് ലഭിക്കണം, അതായത് 40 ഗ്രാം, ധന്യങ്ങള്‍, മറ്റു കൊഴുപ്പുകള്‍ എന്നിവയില്‍ നിന്നും 20 ഗ്രാം, ബാക്കി ഇരുപതു20 ഗ്രാം അല്ലെങ്കില്‍ 4 ടീസ്പൂണ്‍ മാത്രമേ പാചക എണ്ണയുടെ രൂപത്തില്‍ ഉപയോഗിക്കാവൂ, ആരോഗ്യമുള്ള ഒരാള്‍ക്ക്‌ പരമാവധി 8 ടീസ്പൂണ്‍ അല്ലെങ്കില്‍ 40 ഗ്രാം ആണ് ഒരു ദിവസത്തേക്ക് വേണ്ട കൊഴുപ്പിന്റെ പരിധി, ഒരിക്കലും എണ്ണകളെ അതിന്റെ 'സ്മോകിംഗ് പോയന്റി'ലും ഉയര്‍ത്തി ചൂടാക്കരുത്, ഉപയോഗിച്ച എണ്ണ രണ്ടു മൂന്നു മടക്കുള്ള ഒരു തുണിയിലൂടെ അരിച്ചു സൂക്ഷിക്കാം, പിന്നെ ഒരിക്കല്‍ കൂടിയേ അത് ഉപയോഗിക്കാനും കൊള്ളൂ, കൂടാതെ ഉപയോഗിച്ച എണ്ണയില്‍ പുതിയ എണ്ണ ചേര്‍ത്ത് ഒരിക്കലും ഉപയോഗിക്കരുത്,

2) സംസ്കരിച്ച അന്നജമാണ്‌ പഞ്ചസാര, 'സൂക്രോസ്' ആണിത്, 'ഗ്ലൂക്കോസി'ന്റെയും 'ഫ്രക്ടോസി'ന്റെയും ഓരോ തന്മാത്രകള്‍ ചേര്‍ന്നത്‌ താണ് 'ഫ്രക്ടോസ്', 'ഫ്രക്ടോസ്' ആണ് പഞ്ചസാരക്ക് മധുരം നല്‍കുന്ന ത്തില്‍ പ്രധാനി, അമിതമായാല്‍ പഞ്ചസാര അവയവങ്ങളേയും മാനസികാവസ്ഥയെ തന്നെയും തകിടം മറിക്കും, പഞ്ചസാര തലച്ചോറിലെ ഹോര്‍മോണായ 'സെറാടോണി'ന്റെ ഉത്പാദനത്തെ സ്വാധീനിക്കും, 'സെറാടോണിന്‍' സുഖം പ്രദാനം ചെയ്യുന്ന ഒരു ഘടകമാണ്, പക്ഷേ ഇതൊരു പതിവായാല്‍ 'സെറാടോണിന്‍' ഉത്പാദനം താളം തെറ്റും, വിഷാദാവസ്ഥ വരെ വന്നു ചേരും, ഗ്ലൂക്കോസാണ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്, കൂടുതലായി ഇത് ശരീരത്തില്‍ എത്തുംപോള്‍ അമിത കലോറിയെ ശരീരം കൊഴുപ്പായി സംഭരിച്ചു വക്കും, തല്‍ഫലമായി തടിയും ഭാരവും കൂടും, പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ട്രൈ ഗ്ലിസറയ്ഡിന്റെ അളവ് കൂട്ടാനും, നല്ല കൊളസ്ട്രോള്‍ ആയ എച് ഡി എല്‍ കുറയ്ക്കാനും ഇടയാക്കും, കൂടാതെ ഹൃഅദ്യതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മഗ്നീഷ്യം പൊട്ടാസ്യം എന്നിവയുടെ അളവ് കുറയ്ക്കും, കാത്സ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ കോശങ്ങളില്‍ നിന്നും മാറി രക്തത്തിലൂടെ ഒഴുകി നടക്കാനും, കല്ല്‌ രൂപത്തില്‍ അവ അടിഞ്ഞു കൂടാനും, അസ്ഥികളുടെയും പല്ലുകളുടെയും സാന്ദ്രത കുറയ്ക്കാനും ഇടയാക്കും, കുട്ടികളില്‍ ഇത് പഠനവൈകല്യം, സ്വഭാവമാറ്റം എന്നിവയ്ക്ക് വഴിവക്കും, ശരീരത്തില്‍ എത്തേണ്ടത് നല്ല അന്നജമാണ്‌, ഇത് തവിട് കളയാത്ത അരിയിലൂടെയും, ഗോതംപിലൂടെയും, പഴങ്ങള്‍, പാല്‍, തേന്‍ എന്നിവയിലൂടെയും ശരീരത്തിലെത്തും, അത് കൊണ്ട് ബേക്കറി പലഹാരങ്ങള്‍, ഐസ്ക്രീം, ബിസ്കറ്റുകള്‍, ചോക്ലേറ്റുകള്‍, സോഫ്റ്റ്‌ ഡ്രിങ്കുകള്‍, സ്ക്വാഷുകള്‍, എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം, ഒരു ടീസ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 4 ഗ്രാം പഞ്ചസാര, പതിനാറു കലോറി ഊര്‍ജ്ജം നല്‍കും, ദിവസം പരമാവധി 5 ടീസ്പൂണ്‍ പഞ്ചസാര മതി, അതായത് 20 ഗ്രാം, ഒരു ലഡുവിലോ ജലേബിയിലോ തന്നെ ഇത്രയും പഞ്ചസാര ഉണ്ടാകും, 350 മില്ലി കോളയില്‍ നാല്പത്തിരണ്ട് 42 ഗ്രാം പഞ്ചസാര ഉണ്ടാകും, അത് കൊണ്ട് ഫ്രക്ടോസ്, സൂക്രോസ് എന്നിവ ചേര്‍ന്ന എല്ലാ സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക, പകരം തവിട് കളയാത്ത ഭക്ഷ്യ വസ്തുക്കള്‍ വാ ങ്ങി ഉപയോഗിക്കുക, ഡെസേര്‍ട്ടില്‍ ഐസ്ക്രീമിന് പകരം ഫ്രൂട്സ് ഉപയോഗിക്കുക, കോളക്ക് പകരം സോഡയില്‍ ഫ്രഷ്‌ ഫ്രൂട്ട് ജ്യൂസോ, നാരങ്ങാ നീരോ ചേര്‍ത്ത് കുടിക്കുക, പഞ്ചസാര ചേര്‍ത്ത സ്ക്വാഷു ഒഴിവാക്കി പകരം ഇളനീരോ സംഭാരമോ കുടിക്കുക, ഫ്രൂട്ട് ജ്യൂസില്‍ പഞ്ചസാര ഇടാതെ ഉപയോഗിക്കുക, കുക്കീസ്‌, പേസ്ട്രി, കേക്ക്, എന്നിവയ്ക്ക് പകരം ഫ്രഷ്‌ ഫ്രൂട്ട് ഉപയോഗിക്കുക, ചായയുടെ എണ്ണവും അളവും കുറയ്ക്കുക, ചായയില്‍ ഉപയോഗിക്കുന്ന പഞ്ചസാര പകുതിയായി കുറച്ച് ക്രമേണ പൂര്‍ണ്ണമായും കുറയ്ക്കുക, പഞ്ചസാരക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക, ഭക്ഷണത്തില്‍ ഫ്രൂട്സ് ഉള്‍പ്പെടുത്തുക, 

3) ഒരു ടീസ്പൂണ്‍ ഉപ്പില്‍ 2325 മില്ലി ഗ്രാം സോഡിയം ഉണ്ട്, ഒരാള്‍ക്ക്‌ ഒരു ദിവസത്തേക്ക് പരമാവധി 2300 മില്ലി ഗ്രാം സോഡിയം മതി, അന്‍പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഇത് 1500 മില്ലി ഗ്രാം മതി, ശരീരത്തില്‍ ഉപ്പിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് വൃക്കകളാണ്, ഉപ്പ് അധികമാവുംപോള്‍ മൂത്രത്തിലൂടെ അത് പുറന്തള്ളപ്പെടും, അധികമായാല്‍ ഇത് പുറന്തള്ളപ്പെടാതെ രക്തത്തില്‍ കലരും, സോഡിയം വെള്ളത്തെ ആകര്‍ഷിക്കുന്നതിനാല്‍ രക്തത്തിന്റെ അളവും വര്‍ധിക്കും, രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു, ഇത് ഹൈപ്പര്‍ ടെന്‍ഷന് ക്രമേണ വഴി തെളിക്കും, ഉപ്പിന്റെ അമിതോപയോഗം ഉദര രോഗങ്ങള്‍ ഉണ്ടാക്കുന്നതിനും, കാത്സ്യം കുറയാനും, അത് വഴി അസ്ഥികളുടെ ബലക്ഷയത്തിനും സാധ്യത കൂട്ടുന്നു, അത് കൊണ്ട് ഉപ്പു കൂടുതലുള്ള ബ്രെഡ്‌, മിക്സ്ചര്‍, കെച്ചപ്പ്, സോസ്, ഉണക്ക മത്സ്യം,ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, ചിപ്സുകള്‍, വറുത്തവ, പാക്കറ്റ് പലഹാരങ്ങള്‍, അച്ചാര്‍, പപ്പടം എന്നിവ കര്‍ശനമായും നിയന്ത്രിക്കണം, ഡൈനിംഗ് ടേബിളില്‍ നിന്ന് ഉപ്പിന്റെ പാത്രം എടുത്തു മാറ്റുക, ലേബലില്‍ 'സോഡിയം ഫ്രീ' എന്നോ 'ലോ സോഡിയം' എന്നോ രേഖപ്പെടുത്തിയിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുക,
തിരുവനന്തപുരം

തിരുവനന്ത പുറത്തെ രില്വേ കാന്റീനും, ചാലയിലെ നിസാറിന്റെ ഹോട്ടലും, കേതല്സും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് കിട്ടാറുണ്ടായിരുന്ന ഇടിയപ്പം ലൂസ് ആക്കിയത് പോലത്തെ സേവയും കൂടെ പുളിശ്ശേരിയും, ചിക്കന്‍ ബിരിയാണി, ബോളി, പാല്‍പ്പായസവും, അയഞ്ഞ രീതിയില്‍ പരിപ്പ് വട ഉണ്ടാക്കി അത് രസത്തില്‍ ഇട്ടു വച്ചിരിക്കുന്ന രസ വടയും, ബെസ്റ്റ് ഹൈടെരാബാടി ബിരിയാണിയും, കാരൈക്കുടി ബിരിയാണിയും, കുഴമ്പും, തലശ്ശേരി ബിരിയാണിയും, സദ്യക്ക് പരിപ്പും, പല തരാം മെന്‍ കറികളും ആണ് ത്രുവനന്തപുറത്തെ ഭക്ഷണ പ്പെരുമാക്ലാല്‍

കൊല്ലം

ചോറും, മോരും, ചമ്മന്തിയും, ഉണക്ക മീനും, അച്ചാറും, തരും, നാടന്‍ മീന്‍ കറിയും, തൈരില്‍ ഉപ്പും പച്ചമുളകും ഞെരടി ചേര്‍ത്തുള്ള രുചിക്കൂട്ട്, ചാള അല്ലെങ്കില്‍ മത്തിയും അയലയും, മഞ്ഞക്കോര കൊഴുവാ, പോടിമീന്‍, എന്നൊക്കെ അറിയപ്പെടുന്ന നതോളിയും, മുകേഷിന് ഇഷ്ടമാണ്, ചിന്നകടയിലുണ്ടായിരുന്ന ശേരീഫിട്നെ രംമീസ് ഹോട്ടലിലെ മീനും ബീഫും പൊറോട്ടയും, കഞ്ഞിരം കൊട് കായലിലെ കരിമീനും, കപ്പയും, ഒഴിച്ച് കൂറ്റന്‍ മീന്‍ കറിയും, പുളിശ്ശേരി, രസം, തരു, സാമ്പാര്‍, കേന്കെമാപ്പുളിക്കാരി എന്നറിയപ്പെട്ടിരുന്ന, കൊട്ടരക്കരപ്പുളി, പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന ഓമക്കാ തോരന്‍, ചെറിയ കനവ, ചാല, കൊഞ്ഞു, പുട്ട്, ടോസ, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട എന്നെ പലഹാരങ്ങളും കൊല്ലത്തിനു പ്രിയമാണ്,

പതനം തിട്ട

ഇടുക്കി, സി എസ ബിജി മോള്‍

ഹൈ രേഞ്ഞുകാരുടെ പ്രാധാന ഭക്ഷണം കപ്പയും മീനും ആണ്, കപ്പയില്‍ തന്നെ വാട്ട് കപ്പ, താഴെ നിന്ന് പച്ചക്കപ്പ വാങ്ങി അറിഞ്ഞു ചെറുതായി പുഴുങ്ങി ഉണക്കി സൂക്ഷിക്കും ഇതാണ് വട്ടു കപ്പ, വാട്ടാതെ വെറുതെ പച്ചക്ക് അറിഞ്ഞു ഉണക്കുന്നതാണ് വെല്ലു കപ്പ, ഇത് പോടിചിട്ടാണ് കപ്പപ്പുട്ടും കപ്പ കൊണ്ടുള്ള മധുര വിഭവങ്ങളും ഉണ്ടാക്കുന്നത്‌, പ്രത്യേക ആകൃതിയില്‍ കപ്പ വരവിനായി അറിഞ്ഞു ഉണക്കുന്നത് കോന്തന്‍ കപ്പ, ഉണനിഗിയ പുഴ മീനും, അല്ലെങ്കില്‍ പച്ച മീനും, പഴങ്ച്ചൊരു അല്ലെങ്കില്‍ പഴങ്കഞ്ഞി, അതില്‍ ചുവന്നുള്ളി ചതചിട്ടുഅതു, കാ‍ന്താരി മുളകും ഉള്ളിയും, ഉപ്പും ചെര്തിടിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തി കൂടെ കഴിക്കുമായിരുന്നു പണ്ട്, ഇപ്പോള്‍ പക്ഷെ പച്ചക്കപ്പ കിട്ടനുനുട്, ചക്കയുടെ കാലമായാല്‍ ചക്ക പുഴുങ്ങും, ചക്കക്കുരുവും മാങ്ങയും കരി വക്കും, ചക്കക്കുരുവും മുരിങ്ങാക്കായും തോരന്‍ വക്കും, പലഹാരങ്ങളില്‍ പിടിയും കോഴിയിറച്ചിയും ആണ് പ്രസസ്തം, ഉണക്ക ഇറച്ചിയും അല്ലെങ്കില്‍ ഇടി ഇറച്ചിയും, ഉപ്പും കുരുമുളകും ചോര്‍ത്തു മൃദുവായി ചാതചെടുക്കുന്നതാണിത്, ബീഫ് ഉലര്തിയതിനെക്കാലും കേമമാണ്‌, കള്ളപ്പം അറിയും തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത് കല്ലും ചേര്‍ത്ത് പുളിപ്പിച്ച് ടോസ പോലെ ചുറ്റെടുക്കുന്നതാണിത്, ബീഫോ മുട്ടയോ കരിയായി കൂട്ടാം, വന്‍ പയര്‍ കറിയും കേമമാണ്‌ ഹൈ രേഞ്ഞില്‍,

എറണാകുളം, സിദ്ധിക്ക്

പണ്ട് എരനകുലതിന്റെ ദേശീയ വിഭവം മീന്‍ ആയിരുന്നു, കൊച്ചിയിലെതിയാല്‍ ഇത് ചെമ്മീന്‍ ആവും, മൂന്നു നേരവും ചോറും മീനും ആയിരുന്നു രീതി, ചോറിന്റെ സ്ഥാനത്, ഫ്രിഎദ് റൈസും, ബിരിയാണിയും ചപ്പാത്തിയും വന്നുവെങ്കില്‍, മീനിന്റെ സ്ഥാനത് ഇറച്ചി കൂടുതലായി വന്നു, സിദ്ധിക്കിന്റെ പ്രിയം പക്ഷെ പുട്ടും ചെമ്മീന്‍ കാരിയുമാണ്, ചെറിയ ചെമ്മീന്‍ നേരിയ തോതില്‍ മസാല ചേര്‍ത്ത് പോരിചെടുക്കും, പുട്ടില്‍ തെങ്ങാപ്പീരക്ക് പകരം ഈ ചെമ്മീനാണ് കഷണങ്ങള്‍ തിരിക്കാന്‍ ഇടുക, പുട്ടിന്റെ കഷണങ്ങള്‍ ചെറുതായിരിക്കും, കരി പുട്ടിനു വേറെ വേണ്ട, ചെമ്മീന്റെ സ്ഥാനത് ചെറുപയര് ചേര്‍ത്ത് വൈവിധ്യവത്കരിക്കുകയും ചെയ്യാം, മീനുകളില്‍ ഇഷ്ടം ചാല, കൊഴുവ, പൂളാന്‍, അയല തുടങ്ങിയവയാണ്, പൈന്‍ ഇറച്ചി ദിവസവും, ഓണത്തിന് പൂര്‍ണ്ണ സസ്യാഹാരം, സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മുട്ട പൊരിച്ചു ചോറിനു മീതെ വച്ച് കെട്ടിയാണ് കൊണ്ട് പോവുക, ഉച്ചക്ക് സ്കൂളില്‍ നിന്നുള്ള കഞ്ഞിയും പയറും കഴിച്ചിരുന്നു, ചൈനീസ്‌ വിഭവങ്ങള്‍ ഇഷ്ടമാണ്, ഇന്ത്യന്‍ ചിനീസിനു കുറച്ചു സ്പിസി ആണ്, വിടെസതെത് മധുരമുള്ളതും, പാമ്പും പോര്‍ക്കും ഉണ്ടായിരിക്കും കൂടെ, രാജ്യം വിട്ടാല്‍ ചൈനീസ്‌ ഒഴിവാക്കും, കെ എഫ് സിയിലോ മാക്‌ ടോനാല്ടിലോ പോയി വെജിറെരിയന്‍ കഴിക്കും,


തൃശ്ശൂര്‍, ഐ എം വിജയന്‍

പണ്ടത്തെ ഭക്ഷണം, രാവിലെ കഞ്ഞി, ഉച്ചക്കും വൈകിട്ടും ചോറ്, കരിക്ക് പരിപ്പ് കുത്തിക്കാചിയത്, ചമ്മന്തി, തേങ്ങ പിഴിഞ്ഞ് വച്ച മീന്‍ കരി, കുത്തി കാച്ചു എന്ന് വച്ചാല്‍ മുലകിടിച്ചതാണ്, പരിപ്പ്, പയര്, ചക്ക, കപ്പ തുടങ്ങിയ എന്തും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചും, വറ്റല്‍ മുളകും, ചുവന്നുള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ചേര്‍ത്തു അമ്മിയില്‍ ചതച്ചു പോടിചെടുത്തത് വെളിച്ചെണ്ണയില്‍ മൂപ്പിചെടുത്തു, കഷങ്ങള്‍ അതിലേക്കിട്ടു വേവിചെടുക്കലാണ്, കുതിക്കാചിയ കൂട്ടാന്‍, എണ്ണയില്‍ കടുക് വറുത്തു അതിലേക്കു മുളക് ചതച്ചത് ഇട്ടാലും മതി, കടുകിടാതെയും ഉണ്ടാക്കാം, ഉപ്പേരിയില്‍ ത്രിസ്സൂരുകാര്‍ തേങ്ങാ അരച്ച് ചേര്‍ക്കാറില്ല, മുട്ട, മീന്‍ തുടങ്ങി സകല ചാര് കരിയിലും തേങ്ങാ പിഴിന്ജോഴിക്കും, കപ്പയും ചക്കയും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചുകയെ ഉള്ളൂ, തെങ്ങയരച്ചു പുഴുക്കാക്കില്ല, കുന്നം കുളം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ വിഭാവങ്ങല്‍ക്കാന് പ്രിയം, മീനിനു എല്ലായിടത്തും ഒരു പോലെ പ്രിയമാണ്, പണ്ട് പോത്തിറച്ചി ക്കുണ്ടായിരുന്ന പ്രിയം ഇപ്പോള്‍ ചിക്കനിലെക്കായി, കൂടാതെ ഒരു മുഴം നീളമുള്ള കുഴലപ്പവും ഇവിടെ പ്രചാരമുണ്ട്, ബംഗാളിലെ മീന്‍ കരിയെക്കാള്‍ നല്ലത് ഗോവയിലെ മീന്‍ വിന്താലുവാന്, പഞ്ചാബിലെ റൊട്ടിയും, ദാലും, നെയ്യ് ചേര്‍ത്ത പനീറും കൊള്ളാം, തിര്സ്സൂരിന്റെ സ്വന്തം സസ്യാഹാരമാണ് ഇന്ച്ചന്‍ പുലി അഥവാ പുളിയിഞ്ചി, ഇഞ്ചിപ്പുളി, ഇന്ച്ചംപുളി, ഇഞ്ചിക്കറി എന്നിങ്ങനെയൊക്കെ ഇതാരിയപ്പെടും,

Wednesday, October 3, 2012

പിതാവിന്റെ തൂവെള്ള മാളിക മുകളിലെ മേഘങ്ങള്‍ക്കിടക്ക് തിളങ്ങി, പച്ചപ്പുല്ലു മേട്ടില്‍ അവളെ ഓര്‍ത്ത്‌ ഞാന്‍ മലര്‍ന്നു കിടന്നു, ഓടിയടുക്കുന്ന അവളുടെ പദചലനം എന്റെ മിഴി തുറന്നു, തുടുത്ത ഒരു ആപ്പിള്‍ പഴം കൊതിപ്പിച്ചു കൊണ്ട് അവളെനിക്ക്‌ നീട്ടി, പാതി കടിച്ച് ഞാനതവള്‍ക്ക് തിരികേയും നല്‍കി, ആപ്പിള്‍ ചവക്കുന്നതിനിടയിലും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവള്‍, അന്നാദ്യമായി തിളങ്ങുന്ന വാഴപ്പോള പോലെയുള്ള അവളുടെ കഴുത്തിലെ ഇളം മഞ്ഞ നിറത്തിലുള്ള ആ ചിത്രശലഭത്തെ ഞാന്‍ കണ്ടു, ഇറങ്ങി പോകുന്ന ഓരോ ആപ്പിള്‍ കഷണവും അതിന്റെ ചിറകുകള്‍ പിടപ്പിച്ചു, ചിറകുകളുടെ നിറം ക്രമേണ മാറി വന്നു, ആദ്യം ഇളം നീല നിറം, പിന്നെ കടുത്ത നീലയും, അതിവേഗം ആ നീല നിറം അവളില്‍ വ്യാപിച്ചു, എനിക്ക് മുകളിലേക്ക് കുഴഞ്ഞു വീണ അവളുടെ മരവിച്ച ശരീരത്തില്‍ തട്ടി എന്റെ ശ്വാസം വഴി മുട്ടി, മാനത്തു ഒരു കാറിനുള്ള കോളുണ്ടായിരുന്നു അപ്പോള്‍ [ആദാമിന്റെ ഡയറിക്കുറിപ്പില്‍ നിന്നും, ഒരു പക്ഷേ ഇതായിരിക്കണം ആദ്യത്തെ രോഗബാധ] 

[മാര്‍ച്ച് മാസത്തിലെ മാതൃഭൂമി ആരോഗ്യമാസികയിലെ 'തൈറോയിഡ്' ലേഖനത്തിന്റെ സിനോപ്സിസ്]

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ 'തൈറോയിഡ്' ഹോര്‍മോണുകള്‍ക്ക് വലിയ പങ്കാണുള്ളത്, 'തൈറോയിഡ്' ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു വ്യക്തിയില്‍ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം, സ്ത്രീകളില്‍ ആകാംക്ഷ, ഉറക്കക്കുറവ്, സ്ട്രെസ്സ്, മൂഡില്ലായ്മ, ആര്‍ത്തവ ക്രമക്കേട് തുടങ്ങിയവ വരുംപോള്‍ ആദ്യം സംശയിക്കുന്നത് 'ഈസ്ട്രജന്‍', 'പ്രൊജസ്ട്രോണ്‍' ഹോര്‍മോണുകളെയാണ്, തടിയുന്നതും മെലിയുന്നതും സ്വാഭാവികമായി സംഭവിക്കുന്നതായും കരുതും, ലക്ഷണങ്ങള്‍ കറിനമാകുംപോള്‍ മാത്രമേ രോഗം മറ്റു വല്ലതുമാണോ എന്ന് അന്വേഷിക്കുകയുള്ളൂ, അന്വേഷണം ഒടുവില്‍ എത്തിച്ചേരുന്നത്‌ കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയിലായിരിക്കും, തൈറോയിഡ് രോഗം വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങ്‌ കൂടുതലാണ്, രോഗ ബാധിതരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരികളും ആയിരിക്കും, പലപ്പോഴും 'തൈറോയിഡ്' പ്രശ്നങ്ങള്‍ തിരിച്ചറിയുന്നത്‌ വന്ധ്യതക്ക് ചികിത്സ തേടുംപോഴായിരിക്കും, അല്ലെങ്കില്‍ ഗര്‍ഭകാല പരിശോധനകള്‍ക്കിടക്കും, പുരുഷന്മാരിലും ഈ രോഗം ഇന്ന് ധാരാളമായിട്ട്‌ കണ്ടു വരുന്നുണ്ട്, ഒട്ടു മിക്ക തൈറോയിഡ് രോഗങ്ങളും പാരംപര്യ സ്വഭാവം കാണിക്കാറുണ്ട്, ഗോയിട്ടര്‍ എന്ന 'തൈറോയിഡ്' രോഗത്തേക്കുറിച്ച് ബി സി രണ്ടായിരത്തി അഞ്ഞൂറിലെ ചൈനീസ് ചികിത്സാ ശാസ്ത്രങ്ങളിലും, ബി സി ആയിരത്തി അഞ്ഞൂറിലെ ആയുര്‍വേദ ശാസ്ത്രങ്ങളിലും വിവരിക്കുന്നുണ്ട്, നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥിയിലെ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ചിലപ്പോള്‍ ശരീരത്തിലും, മനസ്സിലും, സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം, തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂടുംപോള്‍ പെട്ടന്ന് ദേഷ്യം വരികയും, ആളുകള്‍ അസ്വസ്ഥരാവുകയും ചെയ്യും, കൂടാതെ കൃത്യമായി ഭക്ഷണം കഴിച്ചാലും ശരീരം മെലിയുക, ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മം വരളുക, ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകണം എന്ന തോന്നല്‍ എന്നിവയും, ഹോര്‍മോണ്‍ കുറഞ്ഞാല്‍ അലസത, മന്ദിപ്പ്, ശരീരം തടിക്കുക, ഭാരം കൂടുക, തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മ്മം മൃദുവാകുക, മലബന്ധമുണ്ടാകുക എന്നിവയും ഉണ്ടാകും,

ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കലാണ് ജൈവസന്ദേശവാഹകരായ ഹോര്‍മോണുകളുടെ പ്രധാന ചുമതല, പ്രത്യേക ഗ്രന്ഥികളില്‍ നിശ്ചിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവ രക്തത്തിലൂടെ സഞ്ചരിച്ചു എല്ലാ കോശങ്ങളേയും അഭിമുഖീകരിക്കുമെങ്കിലും ജൈവ ധര്‍മ്മമനുസരിച്ചു ലക്ഷ്യ സ്ഥാനത്തു മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ, വളരെ കുറച്ച് അളവിലേ ഹോര്‍മോണുകള്‍ ശരീരത്തിന് ആവശ്യമുള്ളൂ, അത് കൊണ്ട് തന്നെ കൃത്യമായ അളവിലാണ് ശരീരത്തില്‍ അവ ഉത്പാദിപ്പിക്കുന്നതും,

കഴുത്തിന്റെ മുന്‍ഭാഗത്ത്‌ ആദംസ് ആപ്പിളിന്റെ താഴെയായി ചിറകു വിരിച്ചു നില്‍ക്കുന്ന ചിത്ര ശലഭത്തിന്റെ ആകൃതിയിലാണ് തൈറോയിഡ് സ്ഥിതി ചെയ്യുന്നത്, മൂന്നു മുതല്‍ നാല് സെന്റിമീറ്റര്‍ വരെ നീളവും, ഒന്ന് മുതല്‍ ആറു സെന്റിമീറ്റര്‍ വരെ വീതിയും, രണ്ടു മുതല്‍ മൂന്നു സെന്റിമീറ്റര്‍ വരെ കനവും ഇവക്കുണ്ട്, പ്രധാനമായും രണ്ടു തരം ഹോര്‍മോണുകളാണ് തൈറോയിഡ് ഉത്പാദിപ്പിക്കുന്നത്, തൈറോക്സിന്‍ അല്ലെങ്കില്‍ ടി ഫോര്‍, ട്രൈ അയഡോ തൈറോണിന്‍ അല്ലെങ്കില്‍ ടി ത്രീ എന്നിവ, ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തേയും ഉപാപചയ പ്രവര്‍ത്തനത്തേയും ഇത് നിയന്ത്രിക്കുന്നു, ശരീരത്തിലെത്തുന്ന കലോറിയെ തൈറോയിഡ് ഹോര്‍മോണുകളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നത്, കോശങ്ങളുടെയും കലകളുടെയും വളര്‍ച്ച, വികാസം, ശരീരതാപ നിയന്ത്രണം, കൊളസ്ട്രോള്‍ മെറ്റബോളിസം, അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് തൈറോയിഡ് കൂടിയേ തീരൂ, ഹൃദയം, മസ്തിഷ്കം, കരള്‍, വൃക്കകള്‍, ചര്‍മം എന്നിവയും, ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത്‌ ഇതാണ്, കൂടാതെ ഉന്മേഷവും, ഊര്‍ജ്ജ സ്വലതയും തരുന്നതും ഇതാണ്,

കാറിന്റെ എഞ്ചിന്‍ പോലെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്നത് തൈറോയിഡ് ഗ്രന്ഥി ആണെന്ന് പറയാം, അയഡിന്‍ ആണ് തൈറോയിഡിന്റെ ഇന്ധനം, ഭക്ഷണത്തിലൂടെയാണ് അയഡിന്‍ ശരീരത്തിലെത്തുന്നത്, രക്തത്തില്‍ നിന്ന് തൈറോയിഡ് നേരിട്ട് അയഡിന്‍ വലിച്ചെടുക്കുന്നു, തൈറോക്സിന്‍ ഹോര്‍മോണില്‍ നാല് അയഡിന്‍ ആറ്റമാണുള്ളത്, ട്രൈ അയഡോ തൈറോണിന്‍ ഹോര്‍മോണില്‍ മൂന്നും, ടി ഫോറില്‍ നിന്ന് ഒരു അയഡിന്‍ ആറ്റം മാറ്റിയാല്‍ ടി ത്രീ ഉണ്ടാവും, ഹോര്‍മോണിന്റെ എണ്‍പത് ശമാനവും ടി ഫോര്‍ ആണ് ബാക്കി ഇരുപതു ശതമാനം ടി ത്രീയും, ഉത്പാദിപ്പിക്കപ്പെടുന്ന ടി ഫോറും, ടി ത്രീയും തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളിലാണ് ശേഖരിച്ചു വക്കുന്നത്, പിന്നെ ആവശ്യത്തിനനുസരിച്ച് അതിനെ രക്തത്തിലേക്ക് സ്രവിക്കുന്നു, ഇത് കോശങ്ങളിലെ പ്രത്യേക സ്വീകാരി കോശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, തൈറോയിഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌ തലച്ചോറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മാസ്ടര്‍ ഗ്ലാന്റ് ആയ പ്ടിട്ട്യൂട്ടറി ഗ്രന്ഥിയാണ്, തൈറോയിഡ് സ്ടിമുലേറ്റിംഗ് ഹോര്‍മോണിന്റെ അല്ലെങ്കില്‍ ടി എസ് എച്ചിന്റെ രൂപത്തില്‍ എത്ര ഹോര്‍മോണ്‍ ഉത്പാദിപ്പിക്കണമെന്നതു സംബന്ധിച്ച് തൈറോയിഡ് ഗ്രന്ഥിയിലേക്ക് സന്ദേശം വരും, തൈറോയിഡ് ഉത്പാദനത്തിനനുസരിച്ച് ടി എസ് എച്ചിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം, അതായത് ടി എസ് എച് കൂടിയാല്‍ തൈറോയിഡ് കൂടുതലായി പ്രവര്‍ത്തിച്ച് ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടും, ടി എസ് എച്ചിന്റെ അളവ് കുറയുംപോള്‍ തൈറോയിഡ് കുറച്ചു മാത്രം പ്രവര്‍ത്തിച്ച്  ഹോര്‍മോണിന്റെ അളവ് കുറയ്ക്കും, തൈറോയിഡില്‍ വീക്കം വന്നു മുഴകള്‍ രൂപപ്പെടുന്നതിന് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ ഇത് ക്യാന്‍സറായി രൂപാന്തരപ്പെടാം,

ചുരുക്കത്തില്‍ തൈറോയിഡിന്റെ പ്രശ്നങ്ങള്‍ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്, അനിയന്ത്രിതമായ പ്രമേഹം സങ്കീര്‍ണ്ണമാകുന്നത് പോലെ ഇതും ജീവന് ഭീഷണിയായി മാറാന്‍ ഇടയുണ്ട്, ഇന്ന് തൈറോയിഡ് രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ മരുന്നിലൂടെ തന്നെ രോഗം നിയന്ത്രിക്കാനാവും,

Tuesday, October 2, 2012

ഇ സി ജി റെക്കോര്‍ഡ ചെയ്യുന്നതിനുപയോഗിക്കുന്ന ലീഡുകള്‍ ഓരോന്നും ഹൃദയത്തെ വ്യത്യസ്തങ്ങളായ ദിശകളില്‍ നിന്നും നോക്കിക്കാണുന്നു, കൈ കാലുകളില്‍ ഘടിപ്പിക്കാനുള്ളതാണ് ലിംപ് ലീഡുകള്‍, നാലെണ്ണമുണ്ട് ഇത്, ആര്‍ എ, ആര്‍ എല്‍, എല്‍ എ, എല്‍ എല്‍ എന്നിങ്ങനെ, ഇതില്‍ ആര്‍ എ വലതു കൈത്തണ്ടയിലും, ആര്‍ എല്‍ വലതു കാല്‍മടംപിലും, എല്‍ എ ഇടതു കൈത്തണ്ടയിലും, എല്‍ എല്‍ ഇടതു കാല്‍മടംപിലും ഘടിപ്പിക്കണം, ലിംപ് ലീഡുകളുടെ അറ്റത്ത്‌ ബന്ധിപ്പിച്ചിരിക്കുന്ന മെറ്റല്‍ പ്ലേറ്റില്‍ ഇലക്ട്രോഡ് ജെല്ലി തേച്ച് അവ യഥാസ്ഥാനത്ത് റബ്ബര്‍ സ്ട്രാപ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു, ഇനി ഇ സി ജി മെഷീന്‍ കാളിബരെറ്റ് ചെയ്യണം, അതിനായി വന്‍ മില്ലി വോല്‍ത്ടുള്ള കറന്റ്‌ കടത്തി വിട്ടു സ്ടിലസിന്റെ ചാട്ടം ഒരു സെന്റി മീറ്റര്‍ ആയി നിജപ്പെടുത്തുക, അതായത് രണ്ടു വലിയ സ്കുഅയരുകല്, സാധാരണ ഗതിയില്‍ ഇ സി ജി രീടിങ്ങിന്റെ ഉയരത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ്, ഉയര്‍ന്ന പി വേവ് റൈറ്റ് അതൃഅല്‍ ഹൈപ്പര്‍ ട്രോഫിയും, ഉയര്‍ന്ന അര വേവ് പ്രത്യേകിച്ചും ഇടതു വെന്തൃസിലിനു അഭിമുഖീകരിച്ചിരിക്കുന്ന ലീടുകളില്‍, ലെഫ്റ്റ് വെന്തൃസുലാര്‍ ഹൈപ്പര്‍ ട്രോഫിയും, ഉയര്‍ന്ന ടി വേവ് ഹൈപ്പര്‍ കലീമിയയെയും കാണിക്കും, ഉയരം കുറവാണെങ്കില്‍ പെരികാര്‍ദിയാല്‍ എഫ്ഫുഷന്‍ സ്ഥിരീകരിക്കാം, ആകെയുള്ള പന്ത്രണ്ടു ലീടുകളില്‍ ആറെണ്ണം വേര്ടികള്‍ പ്ലെനിലും ആറെണ്ണം ഹോരിഴോന്ടല്‍ പ്ലെനിലും ആണ്, ലീഡ് വന്‍ ത്രീ ഓ ക്ലോക്ക് പോസിറേനിലും, ലീഡ് വി എല്‍ ടോ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും, ലീഡ് ടോ ഫൈവ് ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് വി എഫ് സിക്സ് ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് ത്രീ സെവന്‍ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് വി ആര്‍ ടെന്‍ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ഹൃദയത്തെ വീക്ഷിക്കുന്നു, അങ്ങനെ വരുമ്പോള്‍ ലീഡ് വന്‍, ടോ, വി എല്‍ എന്നിവ ഹൃദയത്തിന്റെ ഇടതു വസ്തു നിന്നും, ലീഡ് ത്രീ, വി എഫ് എന്നിവ അടിയില്‍ നിന്നും, വി ആര്‍ അതൃയത്തിലെക്കും ആയിരിക്കും നോക്കുക, ഹോരിസോന്ടല്‍ ആയി ക്രമീകരിച്ചിരിക്കുന്ന ലീഡുകള്‍ ആരെന്നമാനുള്ളത്, ഇത് എലെക്ട്രോദ് ജെല്ലി മുക്കിയ സുക്ഷന്‍ എലെച്ട്രോദ് കൊണ്ട് നെഞ്ചില്‍ നാലാമത്തെ യും അഞ്ചാമത്തെയും ഇന്റര്‍ കൊസ്ടല്‍ സ്പസിനിടക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നു, വി വന്‍ സ്ട്ര്നതിനു വലതായി ഫോര്‍ത്ത് ഇന്റെര്കൊസ്ടല്‍ സ്പസിലും, വി ടോ അതിനു നേരെ ഇടത്തായി വി ത്രീ ഫിഫ്ത് രിബ്ബിന്റെ മുകളില്‍ ആയും, വി ഫോര്‍ അതിനും താഴെ മാറി കുറച്ചു കൂടി ഇടത്തോട്ട് മാറി, ഫിഫ്ത് ഇന്റര്‍ കൊസ്ടല്‍ സ്പസിലും, വി ഫൈവ് ഫിഫ്ത് രിബിനു മുകളില്‍ ആയി കുറച്ചു കൂടി ഇടതോട്ടായും, വി സിക്സ് സിക്ത് ഇന്റെര്കൊസ്ടല്‍ സ്പസില്‍ ആയി കുറച്ചു കൂടി ഇടത്തോട്ടായും ഘടിപ്പിക്കും,