Saturday, October 6, 2012

തിരുവനന്തപുരം

തിരുവനന്ത പുറത്തെ രില്വേ കാന്റീനും, ചാലയിലെ നിസാറിന്റെ ഹോട്ടലും, കേതല്സും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് കിട്ടാറുണ്ടായിരുന്ന ഇടിയപ്പം ലൂസ് ആക്കിയത് പോലത്തെ സേവയും കൂടെ പുളിശ്ശേരിയും, ചിക്കന്‍ ബിരിയാണി, ബോളി, പാല്‍പ്പായസവും, അയഞ്ഞ രീതിയില്‍ പരിപ്പ് വട ഉണ്ടാക്കി അത് രസത്തില്‍ ഇട്ടു വച്ചിരിക്കുന്ന രസ വടയും, ബെസ്റ്റ് ഹൈടെരാബാടി ബിരിയാണിയും, കാരൈക്കുടി ബിരിയാണിയും, കുഴമ്പും, തലശ്ശേരി ബിരിയാണിയും, സദ്യക്ക് പരിപ്പും, പല തരാം മെന്‍ കറികളും ആണ് ത്രുവനന്തപുറത്തെ ഭക്ഷണ പ്പെരുമാക്ലാല്‍

കൊല്ലം

ചോറും, മോരും, ചമ്മന്തിയും, ഉണക്ക മീനും, അച്ചാറും, തരും, നാടന്‍ മീന്‍ കറിയും, തൈരില്‍ ഉപ്പും പച്ചമുളകും ഞെരടി ചേര്‍ത്തുള്ള രുചിക്കൂട്ട്, ചാള അല്ലെങ്കില്‍ മത്തിയും അയലയും, മഞ്ഞക്കോര കൊഴുവാ, പോടിമീന്‍, എന്നൊക്കെ അറിയപ്പെടുന്ന നതോളിയും, മുകേഷിന് ഇഷ്ടമാണ്, ചിന്നകടയിലുണ്ടായിരുന്ന ശേരീഫിട്നെ രംമീസ് ഹോട്ടലിലെ മീനും ബീഫും പൊറോട്ടയും, കഞ്ഞിരം കൊട് കായലിലെ കരിമീനും, കപ്പയും, ഒഴിച്ച് കൂറ്റന്‍ മീന്‍ കറിയും, പുളിശ്ശേരി, രസം, തരു, സാമ്പാര്‍, കേന്കെമാപ്പുളിക്കാരി എന്നറിയപ്പെട്ടിരുന്ന, കൊട്ടരക്കരപ്പുളി, പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന ഓമക്കാ തോരന്‍, ചെറിയ കനവ, ചാല, കൊഞ്ഞു, പുട്ട്, ടോസ, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട എന്നെ പലഹാരങ്ങളും കൊല്ലത്തിനു പ്രിയമാണ്,

പതനം തിട്ട

ഇടുക്കി, സി എസ ബിജി മോള്‍

ഹൈ രേഞ്ഞുകാരുടെ പ്രാധാന ഭക്ഷണം കപ്പയും മീനും ആണ്, കപ്പയില്‍ തന്നെ വാട്ട് കപ്പ, താഴെ നിന്ന് പച്ചക്കപ്പ വാങ്ങി അറിഞ്ഞു ചെറുതായി പുഴുങ്ങി ഉണക്കി സൂക്ഷിക്കും ഇതാണ് വട്ടു കപ്പ, വാട്ടാതെ വെറുതെ പച്ചക്ക് അറിഞ്ഞു ഉണക്കുന്നതാണ് വെല്ലു കപ്പ, ഇത് പോടിചിട്ടാണ് കപ്പപ്പുട്ടും കപ്പ കൊണ്ടുള്ള മധുര വിഭവങ്ങളും ഉണ്ടാക്കുന്നത്‌, പ്രത്യേക ആകൃതിയില്‍ കപ്പ വരവിനായി അറിഞ്ഞു ഉണക്കുന്നത് കോന്തന്‍ കപ്പ, ഉണനിഗിയ പുഴ മീനും, അല്ലെങ്കില്‍ പച്ച മീനും, പഴങ്ച്ചൊരു അല്ലെങ്കില്‍ പഴങ്കഞ്ഞി, അതില്‍ ചുവന്നുള്ളി ചതചിട്ടുഅതു, കാ‍ന്താരി മുളകും ഉള്ളിയും, ഉപ്പും ചെര്തിടിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തി കൂടെ കഴിക്കുമായിരുന്നു പണ്ട്, ഇപ്പോള്‍ പക്ഷെ പച്ചക്കപ്പ കിട്ടനുനുട്, ചക്കയുടെ കാലമായാല്‍ ചക്ക പുഴുങ്ങും, ചക്കക്കുരുവും മാങ്ങയും കരി വക്കും, ചക്കക്കുരുവും മുരിങ്ങാക്കായും തോരന്‍ വക്കും, പലഹാരങ്ങളില്‍ പിടിയും കോഴിയിറച്ചിയും ആണ് പ്രസസ്തം, ഉണക്ക ഇറച്ചിയും അല്ലെങ്കില്‍ ഇടി ഇറച്ചിയും, ഉപ്പും കുരുമുളകും ചോര്‍ത്തു മൃദുവായി ചാതചെടുക്കുന്നതാണിത്, ബീഫ് ഉലര്തിയതിനെക്കാലും കേമമാണ്‌, കള്ളപ്പം അറിയും തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത് കല്ലും ചേര്‍ത്ത് പുളിപ്പിച്ച് ടോസ പോലെ ചുറ്റെടുക്കുന്നതാണിത്, ബീഫോ മുട്ടയോ കരിയായി കൂട്ടാം, വന്‍ പയര്‍ കറിയും കേമമാണ്‌ ഹൈ രേഞ്ഞില്‍,

എറണാകുളം, സിദ്ധിക്ക്

പണ്ട് എരനകുലതിന്റെ ദേശീയ വിഭവം മീന്‍ ആയിരുന്നു, കൊച്ചിയിലെതിയാല്‍ ഇത് ചെമ്മീന്‍ ആവും, മൂന്നു നേരവും ചോറും മീനും ആയിരുന്നു രീതി, ചോറിന്റെ സ്ഥാനത്, ഫ്രിഎദ് റൈസും, ബിരിയാണിയും ചപ്പാത്തിയും വന്നുവെങ്കില്‍, മീനിന്റെ സ്ഥാനത് ഇറച്ചി കൂടുതലായി വന്നു, സിദ്ധിക്കിന്റെ പ്രിയം പക്ഷെ പുട്ടും ചെമ്മീന്‍ കാരിയുമാണ്, ചെറിയ ചെമ്മീന്‍ നേരിയ തോതില്‍ മസാല ചേര്‍ത്ത് പോരിചെടുക്കും, പുട്ടില്‍ തെങ്ങാപ്പീരക്ക് പകരം ഈ ചെമ്മീനാണ് കഷണങ്ങള്‍ തിരിക്കാന്‍ ഇടുക, പുട്ടിന്റെ കഷണങ്ങള്‍ ചെറുതായിരിക്കും, കരി പുട്ടിനു വേറെ വേണ്ട, ചെമ്മീന്റെ സ്ഥാനത് ചെറുപയര് ചേര്‍ത്ത് വൈവിധ്യവത്കരിക്കുകയും ചെയ്യാം, മീനുകളില്‍ ഇഷ്ടം ചാല, കൊഴുവ, പൂളാന്‍, അയല തുടങ്ങിയവയാണ്, പൈന്‍ ഇറച്ചി ദിവസവും, ഓണത്തിന് പൂര്‍ണ്ണ സസ്യാഹാരം, സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മുട്ട പൊരിച്ചു ചോറിനു മീതെ വച്ച് കെട്ടിയാണ് കൊണ്ട് പോവുക, ഉച്ചക്ക് സ്കൂളില്‍ നിന്നുള്ള കഞ്ഞിയും പയറും കഴിച്ചിരുന്നു, ചൈനീസ്‌ വിഭവങ്ങള്‍ ഇഷ്ടമാണ്, ഇന്ത്യന്‍ ചിനീസിനു കുറച്ചു സ്പിസി ആണ്, വിടെസതെത് മധുരമുള്ളതും, പാമ്പും പോര്‍ക്കും ഉണ്ടായിരിക്കും കൂടെ, രാജ്യം വിട്ടാല്‍ ചൈനീസ്‌ ഒഴിവാക്കും, കെ എഫ് സിയിലോ മാക്‌ ടോനാല്ടിലോ പോയി വെജിറെരിയന്‍ കഴിക്കും,


തൃശ്ശൂര്‍, ഐ എം വിജയന്‍

പണ്ടത്തെ ഭക്ഷണം, രാവിലെ കഞ്ഞി, ഉച്ചക്കും വൈകിട്ടും ചോറ്, കരിക്ക് പരിപ്പ് കുത്തിക്കാചിയത്, ചമ്മന്തി, തേങ്ങ പിഴിഞ്ഞ് വച്ച മീന്‍ കരി, കുത്തി കാച്ചു എന്ന് വച്ചാല്‍ മുലകിടിച്ചതാണ്, പരിപ്പ്, പയര്, ചക്ക, കപ്പ തുടങ്ങിയ എന്തും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചും, വറ്റല്‍ മുളകും, ചുവന്നുള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ചേര്‍ത്തു അമ്മിയില്‍ ചതച്ചു പോടിചെടുത്തത് വെളിച്ചെണ്ണയില്‍ മൂപ്പിചെടുത്തു, കഷങ്ങള്‍ അതിലേക്കിട്ടു വേവിചെടുക്കലാണ്, കുതിക്കാചിയ കൂട്ടാന്‍, എണ്ണയില്‍ കടുക് വറുത്തു അതിലേക്കു മുളക് ചതച്ചത് ഇട്ടാലും മതി, കടുകിടാതെയും ഉണ്ടാക്കാം, ഉപ്പേരിയില്‍ ത്രിസ്സൂരുകാര്‍ തേങ്ങാ അരച്ച് ചേര്‍ക്കാറില്ല, മുട്ട, മീന്‍ തുടങ്ങി സകല ചാര് കരിയിലും തേങ്ങാ പിഴിന്ജോഴിക്കും, കപ്പയും ചക്കയും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചുകയെ ഉള്ളൂ, തെങ്ങയരച്ചു പുഴുക്കാക്കില്ല, കുന്നം കുളം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ വിഭാവങ്ങല്‍ക്കാന് പ്രിയം, മീനിനു എല്ലായിടത്തും ഒരു പോലെ പ്രിയമാണ്, പണ്ട് പോത്തിറച്ചി ക്കുണ്ടായിരുന്ന പ്രിയം ഇപ്പോള്‍ ചിക്കനിലെക്കായി, കൂടാതെ ഒരു മുഴം നീളമുള്ള കുഴലപ്പവും ഇവിടെ പ്രചാരമുണ്ട്, ബംഗാളിലെ മീന്‍ കരിയെക്കാള്‍ നല്ലത് ഗോവയിലെ മീന്‍ വിന്താലുവാന്, പഞ്ചാബിലെ റൊട്ടിയും, ദാലും, നെയ്യ് ചേര്‍ത്ത പനീറും കൊള്ളാം, തിര്സ്സൂരിന്റെ സ്വന്തം സസ്യാഹാരമാണ് ഇന്ച്ചന്‍ പുലി അഥവാ പുളിയിഞ്ചി, ഇഞ്ചിപ്പുളി, ഇന്ച്ചംപുളി, ഇഞ്ചിക്കറി എന്നിങ്ങനെയൊക്കെ ഇതാരിയപ്പെടും,

No comments:

Post a Comment